മഹാരാഷ്ട്രയിലെ നാന്ദേഡിൽ 20 വയസ്സുകാരനായ സക്ഷം ടേറ്റുവിനയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ജാതിയുടെ പേരിൽ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ടേറ്റുവിനെ മർദ്ദിക്കുകയും വെടിവെക്കുകയും, പിന്നീട് തല കല്ലുകൊണ്ട് ഇടിച്ച് തകർക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെയാണ് കാമുകിയായ ആഞ്ചൽ ടേറ്റിന്റെ മൃതദേഹത്തെ നെറ്റിയിൽ കുങ്കുമം ചാർത്തിയും മഞ്ഞൾ പുരട്ടിയും പ്രതീകാത്മകമായി വിവാഹം ചെയ്തതും, തന്റെ ജീവിതകാലം മുഴുവൻ ടേറ്റിന്റെ വീട്ടിൽ മരുമകളായി കഴിയുമെന്ന് പ്രതിജ്ഞ എടുത്തതും.
സക്ഷം ടേറ്റും ആഞ്ചലും മൂന്നു വർഷമായി പ്രണയബന്ധത്തിലായിരുന്നു. എന്നാൽ ഇരുവരുടെയും ജാതി വ്യത്യാസത്തിലാണ് പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തത്. എന്നാൽ ഭീഷണികളുണ്ടായിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു.
വിവാഹം നടക്കുമെന്ന് അറിഞ്ഞപ്പോൾ ആഞ്ചലിന്റെ സഹോദരങ്ങളും പിതാവും ചേർന്ന് സക്ഷം ടേറ്റിനെ ക്രൂരമായി മർദ്ദിക്കുകയും, തലയിൽ വെടിവെച്ച്, പിന്നീട് കല്ലുകൊണ്ട് തല ചതക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് വീണ്ടും സാമൂഹിക അക്രമത്തിന്റെയും ജാതിവ്യത്യാസത്തിൻ്റെയും പശ്ചാത്തലത്തിൽ ദുരഭിമാനക്കൊല നടന്നത്
