കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയെ സഹായിക്കാനായി ആദ്യത്തെ ഡോക്ടർമാരുടെ സംഘത്തെ കേരളം അയച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ പ്രത്യേക കോവിഡ് -19 ആശുപത്രികൾ ആരംഭിക്കുന്നതിന് ബിഎംസിയെ സഹായിക്കുന്നതിനായാണ് ഡോ. സന്തോഷ് കുമാർ, ഡോ. സജീഷ് ഗോപാലൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമെത്തുന്നത്.
ഡോ. സന്തോഷ് കുമാർ തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് സൂപ്രണ്ടായിരിക്കെ, അദ്ദേഹത്തിന്റെ ടീമംഗം ഡോ. സജീഷ് ഗോപാലൻ ഒരു സ്വകാര്യ ആശുപത്രിയിലെ പ്രമുഖ അനസ്തേഷ്യസ്റ്റാണ്. 50 ഡോക്ടർമാരും 100 നഴ്‌സുമാരും അടങ്ങുന്ന ടീമിന് മുന്നോടിയായി രണ്ട് മെഡിക്കൽ പ്രൊഫഷണലുകളും മുംബൈയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ നഗരത്തിലെത്തും.
ആദ്യം മുംബൈയിലെ റേസ്‌കോഴ്‌സ് റോഡിൽ 600 കിടക്കകളുള്ള കോവിഡ് -19 ആശുപത്രി പ്രാവർത്തികമാക്കുക എന്നതായിരുന്നു പദ്ധതിയെങ്കിലും നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സെവൻ ഹിൽസ് ആശുപത്രിയിൽ പ്രത്യേക സംവിധാനങ്ങളോടെ കോവിഡ് ചികിത്സാ സൗകര്യമൊരുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 50 ഡോക്ടർമാരും 100 നഴ്‌സുമാരുമടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും കേരളത്തിൽ നിന്നുള്ളവരാണ് കൂടുതലും.
Subscribe & enable bell icon for regular update
- ക്യാപ്റ്റൻ കൃഷ്ണൻ നായർ വിട പറഞ്ഞിട്ട് 9 വർഷം
- മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി
- ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ആരംഭിക്കും