നവി മുംബൈയിൽ വാശിയിലാണ് സംഭവം. കോവിഡ് -19 ചികിത്സക്കിടെ മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ ആശുപത്രി തല്ലി തകർത്തു. ഗുരുതരാവസ്ഥയിൽ വാഷിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിലെത്തിച്ച രോഗിയെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. തുടർന്നാണ് പ്രകോപിതരായ ബന്ധുക്കൾ ആക്രമം അഴിച്ചു വിട്ടത്. രോഗിയുടെ ബന്ധുക്കൾ നടത്തിയ അക്രമങ്ങൾ ആശുപത്രി ജീവനക്കാർ ക്യാമറയിൽ പകർത്തി. മെഡിക്കൽ പ്രാക്ടീഷണർമാരെയും സ്റ്റാഫുകളെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ആശുപത്രി / ക്ലിനിക്കുകൾ നശിപ്പിക്കുകയോ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. പോലീസ് ആക്രമണം നടത്തിയവർക്കെതിരെ കേസെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ചു വാഷിയിലെ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി) ആശുപത്രിയിലെ 50 ലധികം ഡോക്ടർമാരും ജീവനക്കാരും ആറ് മണിക്കൂറിലധികം ഒപിഡിയിൽ നിന്ന് വിട്ടുനിന്നു.
- 500 പേരെ വീടിന്റെ സുരക്ഷിതത്വത്തിലേക്കു തിരികെയെത്തിച്ച് സീൽ ആശ്രമം
- പന്ത്രണ്ടാം മലയാളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങള്‍
- അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
- പത്ത് ദിവസത്തെ ഗണേശോത്സവത്തിന് പരിസമാപ്തി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും
- മധുവിന്റെ നവതി ആഘോഷവേദിയെ സമ്പന്നമാക്കി ഡോ. സജീവ് നായരുടെ നൃത്താവിഷ്കാരം
- നാസിക് കേരള സേവാ സമിതിയുടെ ഓണാഘോഷം