മഹാരാഷ്ട്രയിലെ ആരോഗ്യ, അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സിനിമാ ഹാളുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ എന്നിവ മാർച്ച് 31 വരെ 50 ശതമാനം ശേഷിയിലായിരിക്കും പ്രവർത്തിക്കുകയെന്ന് സംസ്ഥാന സർക്കാർ തിങ്കളാഴ്ച അറിയിച്ചു. കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർബന്ധമായും നിർത്തലാക്കാനുമാണ് തീരുമാനം.
മാസ്‌കും താപനില പരിശോധനയുമില്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 15,000 ത്തിലധികം പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. അത് കൊണ്ട് തന്നെ സ്ഥാപനങ്ങൾ (സിനിമാ ഹാളുകൾ, ഹോട്ടലുകൾ, ഓഫീസുകൾ) ജീവനക്കാർക്കും സന്ദർശകർക്കും മാസ്ക് നിർബന്ധമാക്കണമെന്നും ശാരീരിക അകലം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഷോപ്പിംഗ് മാളുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാകും. ആരോഗ്യവും മറ്റ് അവശ്യ സേവനങ്ങളും കൈകാര്യം ചെയ്യുന്ന ഓഫീസുകൾ 50 ശതമാന നിയന്ത്രണ പരിധിയിൽ വരില്ലെന്ന് അധികൃതർ പറഞ്ഞു.
പരമാവുധി ജീവനക്കാരോടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടണമെന്ന് സംസ്ഥാന വിജ്ഞാപനത്തിൽ പറയുന്നു. സാമൂഹിക, സാംസ്കാരിക, മതപരമായ ഒത്തുചേരലുകൾ അനുവദിക്കില്ല, അതേസമയം 50 ൽ കൂടുതൽ ആളുകളെ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. ഈ മാനദണ്ഡങ്ങൾ ലംഘിച്ചാൽ സംഘാടകർക്കും ഉടമകൾക്കുമെതിരെ (വിവാഹ ഹാളുകൾ പോലുള്ളവ) നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു.
മരണാനന്തര ചടങ്ങുകളിൽ 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു. വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവരുടെ സ്ഥലത്ത് രോഗിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒരു ബോർഡ് 14 ദിവസത്തേക്ക് വാതിൽക്കൽ സ്ഥാപിക്കും. രോഗികൾക്ക് കയ്യിൽ “ഹോം ക്വാറൻറൈൻ” സ്റ്റാമ്പ് ചെയ്യും. രോഗികൾ ഈ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ, അവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ