മുംബൈയിൽ രോഗവ്യാപനം ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത സംഭവമാണ് കൈയ്യാങ്കളിയിൽ അവസാനിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിൽ മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്ത യുവതിയോട് പിഴയടക്കാൻ ആവശ്യപ്പെട്ടതിനാണ് ബിഎംസി ജീവനക്കാരിയായ അശ്വിനി ചവാനെ ഇവർ കൈയേറ്റം ചെയ്തത്. കാന്തിവലിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചയായി. ഒറ്റപ്പെട്ട സംഭവമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം അരങ്ങേറിയത് ഖേദകരമായി പോയെന്നാണ് നഗരവാസികളും പ്രതികരിച്ചത്.
മാസ്ക് ഇല്ലാതെ ഒരു സ്ത്രീ ഓട്ടോ റിക്ഷയിൽ കയറി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. കാന്തിവ്‌ലി ലിങ്ക് റോഡിലെ മഹാവീർ നഗർ ട്രാഫിക് സിഗ്നലിൽ എത്തുമ്പോഴായിരുന്നു ബിഎംസി ഉദ്യോഗസ്ഥർ വണ്ടി തടഞ്ഞു ഇവരെ ചോദ്യം ചെയ്തത്. നഗരത്തിലെ കോവിഡ്-സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ കോർപ്പറേഷൻ നിയോഗിച്ച സംഘമായിരുന്നു യുവതിയോട് 200 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടത്. ഇതിൽ പ്രകോപിതയായ യുവതി ഉദ്യോഗസ്ഥരോട് തർക്കിക്കുകയും കൈയേറ്റം നടത്തുകയുമായിരുന്നു.
സംഭവത്തിൽ ചാർകോപ്പ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം, കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തിന് ലോക്ക് ഡൌൺ ഏർപ്പെടുത്തുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത്.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്മ മഹാരാഷ്ട്ര
- എയ്മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു
- ഒഡീഷ ട്രെയിനപകടം; മലയാളി യാത്രക്കാരെ നോർക്ക ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിക്കും
- നൂറുമേനി തിളക്കവുമായി മലയാളി വിദ്യാലയങ്ങൾ