കോവിഡ് -19 കേസുകളിൽ മഹാരാഷ്ട്രയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താൻ തുടങ്ങിയതോടെ മുംബൈയിലെ സ്വകാര്യ ആശുപത്രികൾ അടക്കം കിടക്കകളില്ലാത്ത അവസ്ഥയിലാണ്. ഐസിയു കിടക്കളുടെ അഭാവവും നഗരത്തെ ആശങ്കയിലാക്കിയിരിക്കയാണ്. കഴിഞ്ഞ ഒക്ടോബർ നവംബർ കാലത്തെ പ്രതിസന്ധികളാണ് വീണ്ടും സംജാതമായിരിക്കുന്നത്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സെവൻ ഹിൽസ് ഹോസ്പിറ്റൽ, കൂടാതെ ബാന്ദ്ര, ഗോരേഗാവ്, വാഷി തുടങ്ങിയ പ്രദേശങ്ങളിലെ ജംബോ കോവിഡ് കേന്ദ്രങ്ങളും കിടക്കളുടെ അഭാവത്തിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
ALSO READ | മഹാരാഷ്ട്രയിൽ 30000 കടന്ന് പുതിയ കോവിഡ് കേസുകൾ
മുംബൈ നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3775 പുതിയ കോവിഡ് 19 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1647 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നഗരത്തിൽ ആകെ കേസുകൾ 3,62,654 ആയി ഉയർന്നു. രോഗമുക്തി നേടിയവർ 3,26,708. മരണസംഖ്യ 11,582. നിലവിൽ 23,448 പേരാണ് ചികിത്സയിൽ കഴിയുന്നത്. നാഗ്പൂരിൽ 3,614 കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
- മുംബൈ കോവിഡ് കുതിപ്പ്: ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ
- മഹാരാഷ്ട്രയിൽ HSC, SSC പരീക്ഷാ സെന്ററുകളുടെ കാര്യത്തിൽ തീരുമാനമായി
- മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം
- മുംബൈയിലെ തിരക്കിട്ട സ്ഥലങ്ങളിൽ കറങ്ങുമ്പോൾ ഇനി സൂക്ഷിക്കണം !!
- മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയ ബിഎംസി ജീവനക്കാരിയെ കൈയ്യേറ്റം ചെയ്തു!
- ദേവികയുടെ ഓർമയ്ക്കായി സംഗീത മത്സരത്തിന് വേദിയൊരുങ്ങുന്നു.
- കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 പേർ മരിച്ചു
- മുംബൈയിൽ കോവിഡ് അതിവേഗം പടരുന്നു; സ്വയം നിയന്ത്രണം കർശനമാക്കണം
- ഉറപ്പാണ് തുടർഭരണം; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ആവേശത്തിലാക്കി ആയിരക്കണക്കിന് തൊഴിലാളികൾ