ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയമായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സമാനമായ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നവി മുംബൈയിൽ നടന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ശ്രീകാന്ത് ഷിൻഡെ എം പി, തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിനിധികളും സന്നിഹിതരായിരുന്നു.
നിർദിഷ്ട അന്താരാഷ്ട വിമാനത്താവളത്തിന് സമീപത്തായാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാകുന്നത്. ഇതിനായി പത്ത് ഏക്കർ സ്ഥലമാണ് മഹാരാഷ്ട്ര സർക്കാർ അനുവദിച്ചത്. 70 കോടിയോളം രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്
നവി മുംബൈയ്ക്ക് ഇത് അഭിമാനമാണെന്നും ക്ഷേത്രത്തിന്റെ വികസനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുമെന്നും ഷിൻഡെ പറഞ്ഞു. വിവിധ കാരണങ്ങളാൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിയാത്ത ഭക്തർക്ക് നവി മുംബൈ ഉൾവെയിൽ പണി തീരുന്ന ക്ഷേത്രം അനുഗ്രഹമായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിന്റെ തനിപ്പകർപ്പായി രൂപകല്പന ചെയ്ത ക്ഷേത്രമാണ് നവി മുംബൈയിൽ പണി കഴിപ്പിക്കുന്നത്.
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി
- നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ
- അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
- സാമൂഹ്യ പ്രശ്നങ്ങൾ ജനമനസുകളിലെത്തിക്കാനുള്ള ഫലപ്രദമായ ആയുധമാണ് നാടകമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു (Watch Video)
- മുംബൈ വിമാനത്താവളം ഒക്ടോബർ 17-ന് ആറുമണിക്കൂർ അടച്ചിടും