മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ആകെ 8 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖ പട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കനത്തമഴയെ തുടർന്നാണ് വിമാനം അപകടത്തിൽ പെട്ടതെന്നാണ് അറിയാൻ കഴിഞ്ഞത് . ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു.
ഭോപ്പാൽ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനിയായ ദിലീപ് ബിൽഡ്കോണിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വിമാനം.

നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ വിമാനത്തിനും റൺവേയ്ക്കും സംഭവിച്ച കേടുപാടുകൾ പരിശോധിക്കുന്നതിനായി വിമാനത്താവളം അടച്ചിട്ടിരിക്കയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകളെ അപകടം തടസ്സപ്പെടുത്തിയിരിക്കയാണ് . പല വിമാന സർവീസുകൾ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത് .
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി
- നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ
- അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
- സാമൂഹ്യ പ്രശ്നങ്ങൾ ജനമനസുകളിലെത്തിക്കാനുള്ള ഫലപ്രദമായ ആയുധമാണ് നാടകമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു (Watch Video)
- മുംബൈ വിമാനത്താവളം ഒക്ടോബർ 17-ന് ആറുമണിക്കൂർ അടച്ചിടും
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ