500 പേരെ വീടിന്‍റെ സുരക്ഷിതത്വത്തിലേക്കു തിരികെയെത്തിച്ച് സീൽ ആശ്രമം

0

ജീവിതം തെരുവിലെറിയപ്പെട്ട നിർധനരെ സ്നേഹവും കരുതലും കൊണ്ട് പുതു ജീവിതം തിരികെ നൽകിയാണ് കഴിഞ്ഞ 23 വർഷമായി സീൽ ആശ്രമം അശരണരുടെ ആശ്രയകേന്ദ്രമാകുന്നത്. കഴിഞ്ഞ ദിവസം നേപ്പാൾ സ്വദേശിയായ അമർ ബഹാദൂർ ഗുരംഗിനെ ബന്ധുക്കൾക്ക് തിരികെ കൈമാറുമ്പോൾ
500-ാമത് കൂടിച്ചേരലിനാണ് സീൽ ആശ്രമം നിമിത്തമാകുന്നത്.

അമർ ബഹദൂർ ഗുരംഗിനെ 13 വർഷമായി നേപ്പാളിലെ തംഗ്ലി ചൗക്ക് ഗ്രാമത്തിൽ നിന്ന് കാണാതായിരുന്നു.

പത്താം ക്ലാസ് പാസായ അമർ ബഹാദൂർ നേപ്പാൾ ആർമിയിൽ 10 വർഷം ജോലി ചെയ്തു. ആ സമയത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും കലാപവും ഭീഷണികൾക്കുമൊടുവിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു .

ഭാര്യ സാരി മായയും മകൻ പ്രദീപും ദുബായിൽ ജോലി ചെയ്യുകയായിരുന്നു. മകൾ ലക്ഷ്മി ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു.

പട്ടാള ജീവിതം ഉപേക്ഷിച്ച അമർ ബഹദൂർ മുംബൈയിലെത്തി കഴിഞ്ഞ 13 വർഷമായി വിവിധ ഇടങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു. റിലയൻസ് പതാൽഗംഗ, രസായനി, ടാറ്റ പവർ, ജിഡിഎൽ കമ്പനി, യുറാൻ തുടങ്ങി നിരവധി കമ്പനികളിലും ജോലി ചെയ്തിരുന്നു.

മൂന്ന് മാസം മുൻപ് വിരാറിലെ ഒരു വെയർഹൗസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു മസ്തിഷ്കാഘാതമുണ്ടാകുന്നത്. തുടർന്ന് എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായെങ്കിലും ജോലി ചെയ്യാനാകാത്ത അവസ്ഥയിൽ പോകാൻ വേറെ ഇടമില്ലാതിരുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഇയാളെ സീൽ ആശ്രമത്തിലേക്കെത്തിക്കുന്നത്. തുടർന്ന് എംജിഎമ്മിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അമർ ബഹാദൂറിന്റെ കുടുംബത്തെ കണ്ടെത്താൻ സീൽ ആശ്രമത്തിന് കഴിഞ്ഞത്. അങ്ങിനെയാണ് കഴിഞ്ഞ ദിവസം നേപ്പാളിൽ നിന്ന് അമർ ബഹാദൂറിന്റെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരനും അയൽക്കാരനും സീൽ ആശ്രമത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here