ഡോംബിവലിയില്‍ ശാസ്ത്രീയ സംഗീതത്തിന്റെ മുഖമായ “ശര്‍മ്മ” വിട പറഞ്ഞു. 50 വര്‍ഷത്തിലേറെയായി ശുദ്ധസംഗീതത്തിന്റെ ഉപാസകനായിരുന്നു മഹാദേവ വൈദ്യനാഥൻ ശർമ്മ. 79 വയസ്സായിരുന്നു. കേരളത്തിൽ പാറശ്ശാലയാണ് സ്വദേശം. ഭാര്യ രാജലക്ഷ്മി ( Rt.LIC) മകൾ. ഗീത നാരായണൻ.
സംഗീതപരിപാടികള്‍ക്കായി “ഡോംബിവലി ഫൈന്‍ ആര്‍ട്സ്” എന്ന സംഘടന സ്വന്തം തോളിലേറ്റി വിജയകരമായി നടത്തിയിരുന്ന സംഗീതാസ്വാദനകനാണ് കാല യവനികക്കുള്ളിൽ മറഞ്ഞത്. സംഗീതലോകത്തെ അതുല്യപ്രതിഭകള്‍ മുതല്‍, ഇളംതലമുറയെ വരെ ഡോംബിവലിയിലെ സംഗീതാസ്വാദകര്‍ക്കു പരിചയപ്പെടുത്തിയ കലാസ്വാദകനാണ് ശര്‍മ്മ. അന്‍പതിലേറെ വര്‍ഷങ്ങളായി ഇടതടവില്ലാതെ ഓരോ മാസവും ഓരോ കച്ചേരികള്‍ സംഘടിപ്പിക്കുക എന്ന അവിശ്വസനീയമായ സംഘടനാ പാടവത്തിന്റെ ഉടമയാണ് വിട പറയുന്നത് .
തിരുവനന്തപുരത്തെ അഗ്രഹാരത്തില്‍ സംഗീതമാധുരി നുകര്‍ന്ന് ജനിച്ചുവളര്‍ന്ന ശര്‍മ്മക്ക് സംഗീതം ജീവവായു തന്നെ ആയിരുന്നു. സംഗീത പ്രേമികൾക്ക് ഗുരുതുല്യനായിരുന്ന ശർമ്മയുടെ വിയോഗം മുംബൈയിലെ കലാ സാംസ്കാരിക രംഗത്തിന് തീരാ നഷ്ടമായിരിക്കും.
- 500 പേരെ വീടിന്റെ സുരക്ഷിതത്വത്തിലേക്കു തിരികെയെത്തിച്ച് സീൽ ആശ്രമം
- പന്ത്രണ്ടാം മലയാളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങള്‍
- അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
- പത്ത് ദിവസത്തെ ഗണേശോത്സവത്തിന് പരിസമാപ്തി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും