മുംബൈയിൽ പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാതെ ചുറ്റിക്കറങ്ങുന്നവരിൽ നിന്ന് ബി.എം.സി.ക്ക് പിഴയിനത്തിൽ ലഭിച്ചത് 61 കോടി രൂപയാണ്. നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് പൊതുസ്ഥലങ്ങിൽ കർശനമായി മുഖാവരണം ധരിക്കണമെന്ന് കഴിഞ്ഞ വർഷം ബി.എം.സി ഉത്തരവിട്ടിരുന്നത് . ഏറ്റവും പുതിയ കണക്കുപ്രകാരം മുംബൈ നഗരസഭക്ക് പിഴയിനത്തിൽ മാത്രം ലഭിച്ചത് 61,28,62,000 രൂപയാണ്. മുംബൈ പോലീസും റെയിൽവേയും പിഴയായി ഈടാക്കിയ തുകയും ഇതിൽ ഉൾപ്പെടുമെന്ന് ബി.എം.സി. അധികൃതർ വ്യക്തമാക്കി.
പിഴയായി ബി.എം.സി.ക്ക് മാത്രം ലഭിച്ചത് 52,53,19,800 രൂപയാണ്. മുംബൈ പോലീസിന് 8,25,03,000 രൂപയും പശ്ചിമ, മധ്യറെയിൽവേകൾക്ക് 50,39,200 രൂപയും പിഴയിനത്തിൽ ലഭിച്ചു. മുഖാവരണം ധരിക്കാത്തവരിൽ നിന്ന് 200 രൂപയാണ് പിഴ ഈടാക്കിയിരുന്നത്.

- അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
- പത്ത് ദിവസത്തെ ഗണേശോത്സവത്തിന് പരിസമാപ്തി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും
- മധുവിന്റെ നവതി ആഘോഷവേദിയെ സമ്പന്നമാക്കി ഡോ. സജീവ് നായരുടെ നൃത്താവിഷ്കാരം
- നാസിക് കേരള സേവാ സമിതിയുടെ ഓണാഘോഷം
- ഓണാഘോഷവും ഓണസദ്യയും പ്രിയപ്പെട്ടതെന്ന് ചലച്ചിത്ര നടി പല്ലവി പുരോഹിത്
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ