മുംബൈയിൽ ഘാട്കോപ്പറിൽ വർഷങ്ങളായി താമസിക്കുന്ന കണ്ണൂർ ഏഴിലോട് സ്വദേശി അഡ്വക്കേറ്റ് പി വി ഷിജുവിന്റെയും അഡ്വ അരുന്ധതിയുടെയും ഏക മകൻ റിഷാൻ (11) ആണ് കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ മരണപ്പെട്ടത്. ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. താമസ സമുച്ചയത്തിലെ ഗാർഡനിൽ ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം.
ഞായറാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് കളിക്കവെയാണ് വീണ് പരിക്കേറ്റത്. കാൽ വഴുതി തലയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ സംഭവിച്ച ആഘാതമായിരുന്നു മരണ കാരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
