മഹാരാഷ്ട്രയിൽ കോവിഡ് 19 ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. സംസ്ഥാനത്ത് മൊത്തം 66 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രത്‌നഗിരിയിൽ രണ്ട് മരണങ്ങൾ കൂടാതെ മുംബൈ, ബീഡ്, റായ്‌ഗഡ് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളിൽ രണ്ടുപേർ കോവിഷീൽഡ് വാക്‌സിൻ രണ്ടു ഡോസും എടുത്തിരുന്നവരാണ്.
ഡെൽറ്റ പ്ലസ് ബാധിച്ച മൂന്ന് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. ജൂലൈയിൽ മുംബൈയിൽ മരണമടഞ്ഞ 63 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരും മുതിർന്ന പൗരന്മാരായിരുന്നു.
വെള്ളിയാഴ്ച, താനെയിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പുതിയ കേസ് കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്തെ കേസുകളുടെ എണ്ണം 66 ആയി ഉയർന്നത്. രോഗം ബാധിച്ച 66 പേരിൽ 61 പേർ സുഖം പ്രാപിച്ചതായി അധികൃതർ അറിയിച്ചു.

- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി