മഹാരാഷ്ട്രയിൽ 23 പുതിയ ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ സംസ്ഥാനത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 88 ആയി. രാജ്യത്തെ നാലിലൊന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. പുതിയ 23 കേസുകളിൽ 13 എണ്ണം പൂനെയിൽ നിന്നുള്ളതാണ്. മുംബൈയിൽ നിന്ന് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തു. ബാക്കി കേസുകൾ താനെ, നാഗ്പ്പൂർ മീര ഭയന്ദർ എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഇതുവരെ 88 ഒമൈക്രോൺ കേസുകളാണ് രേഖപ്പെടുത്തിയത്.
അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിച്ച് ക്രിസ്മസ് സമയത്ത് ലളിതമായ ആഘോഷങ്ങൾ നടത്തണമെന്നാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഡിസംബർ 24-25 തീയതികളിലെ പാതിരാ കുർബാനയ്ക്കും നിബന്ധന ഏർപ്പെടുത്തി. ഇതോടെ ഇക്കുറിയും ക്രിസ്മസ് ആഘോഷണൽ വീടുകളിൽ മാത്രമായി ഒതുങ്ങും.

- അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
- പത്ത് ദിവസത്തെ ഗണേശോത്സവത്തിന് പരിസമാപ്തി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും
- മധുവിന്റെ നവതി ആഘോഷവേദിയെ സമ്പന്നമാക്കി ഡോ. സജീവ് നായരുടെ നൃത്താവിഷ്കാരം
- നാസിക് കേരള സേവാ സമിതിയുടെ ഓണാഘോഷം