ദുബായിൽ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ നിർബന്ധമായും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.
യാത്രക്കാർ എത്തിച്ചേരുമ്പോൾ ആർടി-പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല, എന്നാൽ ഏഴ് ദിവസത്തിന് ശേഷം പരിശോധിക്കും. പരിശോധനാഫലം നെഗറ്റീവായാൽ ഏഴുദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. പരിശോധനാഫലം പോസിറ്റീവായാൽ അവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.
പല രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്നതെന്നും നിലവിലെ സാഹചര്യത്തിൽ മുംബൈയിലെ ഒമൈക്രോൺ ഭീഷണി കണക്കിലെടുത്താണ് ജാഗ്രതയുടെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമായി വന്നതെന്ന് ബി എം സി ഉദ്യോഗസ്ഥർ പറഞ്ഞു.

- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്മ മഹാരാഷ്ട്ര
- എയ്മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു
- ഒഡീഷ ട്രെയിനപകടം; മലയാളി യാത്രക്കാരെ നോർക്ക ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിക്കും
- നൂറുമേനി തിളക്കവുമായി മലയാളി വിദ്യാലയങ്ങൾ