കഴിഞ്ഞ ഒന്നൊര മാസമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടക്കത്തിൽ തുടരുന്നതിന് ശേഷമാണ് മുംബൈയിൽ കേസുകൾ നൂറു കടക്കുന്നത് . രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മഹാരാഷ്ട്ര തയ്യാറെടുക്കുന്നത്.
സംസ്ഥാനത്തിന്റെ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിര്ബന്ധമാക്കിയേക്കുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജില്ലാ കലക്ടർമാരുമായി ചർച്ച നടത്തിയ ശേഷം ഈ വിഷയത്തിൽ തീരുമാനമെടുക്കുമെടുക്കും.
സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ് ഇക്കാര്യത്തിൽ ശുപാർശ നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മാളുകളും തീയേറ്ററുകളും ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ മാസ്ക് നിര്ബന്ധമാക്കണമെന്നാണ് ടാസ്ക് ഫോർസിങ് ശുപാർശ
എന്നാൽ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോഴും ആയിരത്തിൽ താഴെ രേഖപ്പെടുത്തുന്നതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി
ഈ മാസം രണ്ടു മുതലാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കിയത്. എന്നിരുന്നാലും കോവിഡ് വ്യാപനം തടയാൻ സ്വമേധയാ മാസ്ക് ധരിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്

- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി
- കെയർ ഫോർ മുംബൈ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ പി ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്യും
- മുളണ്ടിൽ കാണാതായ മലയാളിക്ക് വേണ്ടി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
- നോർക്ക യോഗം നാളെ കേരള ഹൌസിൽ; പി. ശ്രീരാമകൃഷ്ണൻ പങ്കെടുക്കും
- അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് ചാർത്തിയ മറാഠി ചിത്രം ശ്രദ്ധ നേടുന്നു
- യാത്രാ പ്രശ്നം; ഫെയ്മ മഹാരാഷ്ട്ര നിവേദനം നൽകി
- ഹൃസ്വദൂര ഓട്ടമത്സരത്തിൽ തിളങ്ങി മുംബൈ മലയാളി വനിത
- എസ് എൻ ഡി പി യോഗം ഉല്ലാസ് നഗർ ശാഖയ്ക്ക് പുതിയ ഭാരവാഹികൾ
- മഹാനഗരിയുടെ ഹൃദയത്തുടിപ്പുകളുമായി ലാൽ താംബെ
- കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി നാരായണീയ പാരായണ മത്സരം സംഘടിപ്പിച്ചു.
- എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ച് കെയർ ഫോർ മുംബൈ
- സിവിൽ 20 പ്രാരംഭ സമ്മേളനം സമാപിച്ചു; ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്ന് മാതാ അമൃതാനന്ദമയി