ഗായിക ദേവിക അഴകേശൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷമായി. നഗരത്തിലെ സംഗീത സായാഹ്നങ്ങളിൽ നിറസാന്നിധ്യമായിരുന്ന ദേവിക ആംചി മുംബൈയുടെ ഗോൾഡൻ വോയ്‌സ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് . വിധികർത്താക്കളുടെയും ശ്രോതാക്കളുടെയും മുക്തകണ്ഠം പ്രശംസക്ക് പാത്രമായ ദേവിക ഗോൾഡൻ വോയ്‌സിലെ വേറിട്ട ശബ്ദമായിരുന്നു. മെലഡിയും ഫാസ്റ്റ് നമ്പറും നാടൻ പാട്ടുമെല്ലാം ഒരേപോലെ വഴങ്ങുന്ന ദേവികയുടെ ശബ്ദ മാധുരിയെ എം ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, തുടങ്ങി നിരവധി പ്രശസ്തരാണ് അഭിനന്ദിച്ചിട്ടുള്ളത്. അന്തരാഷ്ട്ര അംഗീകാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്

ഹൃദയ സംബന്ധമായ അസുഖം മൂലം അത്യാസന്ന നിലയിൽ ചികിത്സയിരിക്കെയാണ് സംഗീതലോകത്തെ ദുഃഖത്തിലാഴ്ത്തി 2019 ഫെബ്രുവരി 10ന് ദേവിക വിട പറയുന്നത്.
മത്സരങ്ങൾക്കപ്പുറം എന്നും സൗഹൃദങ്ങളെ നെഞ്ചോട് ചേർത്ത് വച്ച ദേവികയുടെ പുഞ്ചിരിക്ക് ആ കണ്ഠത്തിൽ നിന്നൊഴുകുന്ന സംഗീതത്തോളം തന്നെ മധുരമുണ്ടായിരുന്നു. പക്ഷെ മരണം രംഗബോധമില്ലാത്ത കോമാളിയായി എത്തിയപ്പോൾ കണ്ണീർ പൊഴിച്ചത് ആയിരങ്ങളാണ്. സമാശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത വിയോഗങ്ങളിൽ ദേവികയുടെ വേർപാടും വിങ്ങുന്ന ഓർമ്മയായി.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം