സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി ഈടാക്കിയത് 100 കോടി രൂപ. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ റെയിൽവേയിലെ ആദ്യ ഡിവിഷനായി മുംബൈ മാറി. 2022 ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെ 18 ലക്ഷം ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്നാണ് തുക പിരിച്ചെടുത്തത്.
കഴിഞ്ഞ വർഷം ഇത് 60 കോടി രൂപയായിരുന്നു . ടിക്കറ്റില്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സെൻട്രൽ റെയിൽവേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും യാത്രക്കാർ എല്ലാ ഉപദേശങ്ങളും അവഗണിക്കുന്നതാണ് ഇത്രയും വലിയ കളക്ഷനിലേക്ക് നയിച്ചതെന്ന് അധികൃതർ പറയുന്നു.
യാത്രക്കാർക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രയാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നും ടിക്കറ്റില്ലാത്ത യാത്രക്കാർ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ടിക്കറ്റ് പരിശോധന ശക്തമാക്കിയതെന്നും റെയിൽവേ അറിയിച്ചു.
മുംബൈ ഡിവിഷനിൽ 77 റെയിൽവേ സ്റ്റേഷനുകളിലായി 1,200 ട്രാവൽ ടിക്കറ്റ് എക്സാമിനർമാരാണ് (ടിടിഇ) ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ നിരന്തരം നിരീക്ഷിക്കുന്നത്.
എയർകണ്ടീഷൻ ചെയ്ത ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 25,781 യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കിയ 87.43 ലക്ഷം രൂപയും ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 1.45 ലക്ഷം യാത്രക്കാരിൽ നിന്ന് 5.05 കോടി രൂപയും പിഴ ഈടാക്കിയതായി സെൻട്രൽ റെയിൽവേ അറിയിച്ചു .
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി