മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇതര ഭാഷക്കാരടങ്ങുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ പൊങ്കാല മഹോത്സവങ്ങളിലും തിരി തെളിയിച്ചത് .
കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പൊങ്കാലയ്ക്ക് മുംബൈ നഗരം തിരി കൊളുത്തിയത്
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്
കല്യാൺ, അംബർനാഥ് , ഡോംബിവ്‌ലി, പൻവേൽ, പവായ്, ബോറിവ്‌ലി, ഗോരേഗാവ്, മീരാ റോഡ്, ഭയാന്തർ , ഉല്ലാസനഗർ തുടങ്ങി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇക്കുറി പൊങ്കാല മഹോത്സവത്തിൽ അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത് .
അംബർനാഥ് നവരെ പാർക്കിൽ നടന്ന പതിമൂന്നാമത് പൊങ്കാല മഹോത്സവ ചടങ്ങുകൾക്ക് ശ്രീ രാമദാസ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി കാർമികത്വം വഹിച്ചു.
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൊങ്കാല മഹോത്സവങ്ങളിലും തിരി തെളിയിച്ചത് .
വനിതാ സംഘവും യൂത്ത് വിഭാഗവും ചേർന്നാണ് പലയിടങ്ങളിലും ഏകോപനം നിർവഹിച്ചത്
ഇത്തവണയും മനം നിറഞ്ഞ പുണ്യാനുഭവമായാണ് ഭക്തർ മടങ്ങിയത്
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി