മുംബൈ : കാസര്‍കോട് – മുംബൈ സ്‌പെഷ്യല്‍ ട്രെയിനിന് വേണ്ടി പരമാവുധി പ്രയത്നിക്കുമെന്നും ഇതിന് വേണ്ടി കേന്ദ്ര റെയില്‍വെ മന്ത്രിയുമായി സംസാരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉറപ്പ് നൽകി.
കാസര്‍കോടിന്റെ തനിമ മുബൈയുടെ മണ്ണില്‍ കാണാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കലാ-സാമുഹിക-സാംസ്‌കാരിക മേഖലകളില്‍ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലം മുംബൈ നിവാസികളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

2025 ജനുവരി 12ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ നവി മുംബൈയിലെ നെരൂൾ ജിംഖാനയിലായിരുന്നു സംഗമം. കാസര്‍കോട് എം.എല്‍.എ , എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ, എ.കെ.എം അഷ്‌റഫ്, ഉദുമ എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എസ്.റഫീഖ് (നോര്‍ക്ക) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാന വിതരണം ചെയ്തു. കൂടാതെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ചടങ്ങില്‍ പ്രസിഡണ്ട് ടി.എ ഖാലിദ് അധ്യക്ഷത വഹിച്ചു. എം.എ ഖാലിദ് അതിഥികളെ പരിചയപ്പെടുത്തി.
ഫിറോസ് അബ്ദുല്‍ റഹ്‌മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .സുലൈമാന്‍ മെര്‍ച്ചന്റ് പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി എം.എ മുഹമ്മദ് ഉളുവാര്‍ സ്വാഗതവും ഹനിഫ് കുബനൂര്‍ നന്ദിയും പറയും.എ.പി ഖാദര്‍ അയ്യൂര്‍, നൂറുല്‍ ഹസന്‍, റൗഫ് നോവല്‍റ്റി എന്നിവര്‍ നേതൃത്വം നല്‍കി.