കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചു. എന്നാൽ ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന് വ്യക്തമല്ല.
23 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 23 മലയാളികളിൽ ഒരാൾ മുംബൈയിൽ ജനിച്ചു വളർന്ന മലയാളിയാണ്. അവിവാഹിതനായ ഡെന്നി ബേബി വിരാറിലാണ് താമസം. 33 വയസ്സായിരുന്നു. ‘അമ്മ നേരത്തെ മരിച്ചു. അച്ഛനോടൊപ്പമാണ് താമസം. ഇന്ന് വൈകീട്ട് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗം ഭൗതിക ശരീരം മുംബൈയിലെത്തിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്
തീരാനഷ്ടമാണ് ഓരോ കുടുംബങ്ങള്‍ക്കുമുണ്ടായതെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ അനുശോചിച്ചു.
അതെ സമയം കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ മഹാരാഷ്ട്ര ശിവസേന കേരള ഘടകം നേതാവ് ശ്രീകാന്ത് നായർ അപലപിച്ചു.
കുവൈറ്റ് ദുരന്തത്തിൽ 24 മലയാളികളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ ഈ കുടുംബങ്ങങ്ങളെ ചേർത്ത് പിടിക്കേണ്ട കടമ കേരള സർക്കാരിനുണ്ട്.
അപകട സ്ഥലത്ത് സുരക്ഷാ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാൻ സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും കേന്ദ്ര സർക്കാർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രാനുമതി നിഷേധിച്ച നടപടി തികച്ചും ധാർഷ്ട്യം നിറഞ്ഞതും സങ്കുചിതവുമാണ്. ഇതിന് കേരള ജനത ഒരിക്കലും മാപ്പ് നൽകില്ലെന്നും ഷിൻഡെ പക്ഷം ശിവസേന നേതാവ് പറഞ്ഞു.
- ചേരി പ്രദേശത്തെ കുട്ടികളെ ചേർത്ത് പിടിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം
- പള്ളിമുറ്റത്ത് ചെണ്ടയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവ പ്രതിഭകൾ
- 140 അശരണരെ രക്ഷിച്ച #മഴയെത്തുംമുമ്പെ ദൗത്യത്തിന് തിരശ്ശീല
- മികച്ച നടൻ മാത്രമല്ല ബിബിൻ ജോർജ് മികച്ച ഗായകനും !! മുംബൈയിൽ മലയാള സിനിമ അവാർഡ് വേദിയെ വിസ്മയിപ്പിച്ച് താരം.
- സൗജന്യ തയ്യൽ പരിശീലന ക്ലാസ്; വനിതാ സ്വയംപര്യാപ്ത സംഘങ്ങളെ ശക്തിപ്പെടുത്തി കേരളീയ സമാജം