ഗോവയെ ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ബന്ധിപ്പിക്കുന്ന വിമാനങ്ങൾ വൈകാതെ ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നും സിന്ധുദുർഗിലേക്കും വിമാന സർവീസ് തുടങ്ങും.
വിജയ് മല്യയുടെ കിംഗ് ഫിഷറിൽ മാനേജ്‌മന്റ് മേഖലയിലെ പ്രമുഖനായിരുന്ന ഏവിയേഷൻ വ്യവസായ രംഗത്തെ പ്രമുഖനായ മനോജ് ചാക്കോയാണ് സംരംഭത്തിന് പുറകിൽ.
പ്രത്യേക ഓഫറുകളുമായി ആരംഭിച്ച സെർവീസുകളിൽ വെറും 1991 രൂപയ്ക്ക് ഗോവയിൽ നിന്ന് ഹൈദെരാബാദിലേക്കും ബെംഗളൂവിലേക്കും പറക്കാനാകും. മഹാരാഷ്ട്രയിലെ ജൽഗാവ്, പൂനെ , നന്ദേഡ് തുടങ്ങിയ നഗരങ്ങളിലേക്കും ഘട്ടം ഘട്ടമായി സർവീസുകൾ തുടങ്ങും.
ഗോവ ആസ്ഥാനമായുള്ള കാരിയർ ഏപ്രിൽ മുതൽ ലക്ഷദ്വീപിലേക്ക് വിമാനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി മലയാളിയായ മേധാവി മനോജ് ചാക്കോ പറഞ്ഞു. മാർച്ച് ആറിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയിൽ നിന്ന് എയർലൈന് എയർ ഓപ്പറേറ്റർ പെർമിറ്റ് ലഭിച്ചു .
ആറ് മാസത്തിനുള്ളിൽ ആറ് എടിആർ 72-600 വിമാനങ്ങളാണ് എയർലൈനിനുള്ളതെന്ന് FLY91 എംഡിയും സിഇഒയുമായ മനോജ് ചാക്കോ പറഞ്ഞു