മുംബൈയിലെ മലയാളി സമാജങ്ങൾ കലഹരണപ്പെടുവാൻ പ്രധാന കാരണം കാലത്തിനൊത്ത് മാറാൻ കഴിയാത്തതാണെന്ന് പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പ്രതാപ് നായർ പറഞ്ഞു.
കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
സേവനങ്ങൾ മറന്ന് ആഘോഷ പരിപാടികളിൽ മാത്രമായി മലയാളി സമാജങ്ങളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുന്നതാണ് മറ്റൊരു കാരണമായി പ്രതാപ് നായർ ചൂണ്ടിക്കാട്ടിയത്. എല്ലാവര്ക്കും പ്രസിഡന്റും സെക്രട്ടറിയുമാകണമെന്ന മോഹത്തിൽ നിന്നാണ് സംഘടനകൾ വിഘടിക്കാൻ കാരണമായതും ചെറിയ ചെറിയ കൂട്ടായ്മകളായി നഗരത്തിലെ മലയാളി സമൂഹം ചുരുങ്ങി പോയതും. പ്രതാപ് നായർ വ്യക്തമാക്കി. സംഘടനകളുടെ എണ്ണം കുറച്ച് സാമൂഹിക സേവനവും ക്രിയാത്മകമായ ഇടപെടലുകളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു . ചെറിയ ചെറിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള വിഘടന ചിന്താഗതികൾ മാറ്റിയാൽ മുംബൈയിലെ മലയാളി സമൂഹത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രതാപ് നായർ പ്രത്യാശ പ്രകടിപ്പിച്ചു.
മുംബൈയിൽ ഒരു സാംസ്കാരിക കേന്ദ്രം
മുംബൈയിൽ മലയാളികൾക്കായി ഷണ്മുഖാനന്ദ ഹാൾ, അല്ലെങ്കിൽ മുകേഷ് നിതാ അംബാനി കൾച്ചറൽ സെന്റർ പോലെ വലിയൊരു ഓഡിറ്റോറിയത്തിനായി മലയാളികൾ ഒന്നിച്ച് നിൽക്കണമെന്നും പ്രതാപ് നായർ നിർദ്ദേശിച്ചു. ഇത്തരമൊരു നീക്കം മുംബൈയിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്ന് മാത്രമല്ല വലിയൊരു സംഘടിത ശക്തിയായി വളരാൻ വരും തലമുറക്ക് മാർഗ ദർശിയാകാനും പ്രാപ്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അങ്ങിനെയൊരു പദ്ധതി ഉണ്ടാകുകയാണെങ്കിൽ ഇതിനായി ചിലവിന്റെ പത്ത് ശതമാനം വഹിക്കാനും താൻ മുന്നോട്ട് വരുമെന്ന് പ്രതാപ് നായർ വാഗ്ദാനം ചെയ്തു. പത്തു കോടിയുടെ പദ്ധതിയാണെങ്കിൽ ഒരു കൂടി രൂപ തന്റെ വകയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മുംബൈയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ പ്രതാപ് നായർ നഗരത്തിലെ അറിയപ്പെടുന്ന വ്യവസായിയാണ്
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്