മഹാരാഷ്ട്രയിലെ വിരാർ ഈസ്റ്റിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന് അഞ്ച് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 47 കാരനായ ഒരു കെട്ടിട നിർമ്മാതാവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ കുറഞ്ഞത് 15 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റ് ഇന്ദുറാനി ജഖർ സംഭവസ്ഥലം സന്ദർശിച്ച് റവന്യൂ വകുപ്പും പോലീസും മുനിസിപ്പൽ കോർപ്പറേഷനും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പറഞ്ഞു. “എൻഡിആർഎഫിന്റെ മേൽനോട്ടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.
2011-ൽ നിർമ്മിച്ച 50 ഓളം ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന രമാഭായ് അപ്പാർട്ട്മെന്റ് സുരക്ഷിതമല്ലെന്ന് വസായ്-വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ പ്രഖ്യാപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒരു വയസ്സുള്ള പെൺകുട്ടിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്ന ജോവിൽ കുടുംബത്തിലെ അംഗങ്ങളും ഉൾപ്പെടുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഉത്കർഷ എന്ന പെൺകുട്ടിയും അമ്മ അരോഹിയും മരിച്ചു. പെൺകുട്ടിയുടെ അച്ഛൻ ഓംകാർ ജോവിലിനെ ഇപ്പോഴും കാണാനില്ല.
വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷന്റെ അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. “ഇടുങ്ങിയ തെരുവുകളും ജനസാന്ദ്രതയുള്ള പ്രദേശവും കാരണം പ്രവർത്തനം ബുദ്ധിമുട്ടാണ്, കൂടാതെ ജെസിബി പോലുള്ള ഭാരമേറിയ യന്ത്രങ്ങൾ ഇടുങ്ങിയ പാതകളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി അഗ്നിശമന സേന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതുവരെ 18 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു . പരിക്കേറ്റവരെ മുംബൈയിലെയും വസായ്-വിരാറിലെയും വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. വിരാറിലെ ഈ ദുരന്തം ഭരണപരമായ അനാസ്ഥയും കെടുകാര്യസ്ഥയുമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധി നിരപരാധികളുടെ ജീവനാണ് അധികൃതരുടെ അശ്രദ്ധയിലും അത്യാഗ്രഹവും കാരണം നഷ്ടമായത്
