More
    HomeArticleശബരിമലയിലെ സ്വർണ്ണപ്പാളികൾ ചെമ്പുപാളികളായതെങ്ങിനെ ? ചാനൽ ചർച്ച

    ശബരിമലയിലെ സ്വർണ്ണപ്പാളികൾ ചെമ്പുപാളികളായതെങ്ങിനെ ? ചാനൽ ചർച്ച

    Published on

    • രാജൻ കിണറ്റിങ്കര :::::

    അവതാരക : ശബരിമലയിലെ സ്വർണ്ണപ്പാളികൾ ചെമ്പുപാളികളായതിനെ കുറിച്ചാണ് ഇന്ന് ചർച്ച, ഭരണപക്ഷത്തു നിന്നും ശ്രീ ……. നമ്മോടൊപ്പമുണ്ട്, ഇവരെ കൂടാതെ കോൺഗ്രസ് പ്രതിനിധിയായി ശ്രീ…….. ഉം ഹിന്ദു ഐക്യവേദി പ്രതിനിധിയായി ശ്രീ ………ഉം നമ്മോടൊപ്പം ചേരുന്നു.

    ആദ്യം ഭരണപക്ഷ പ്രതിനിധിയോട് : എന്താണ് ശബരിമല പോലെ പാവനമായ ഒരു ക്ഷേത്രത്തിൽ നിന്നും ഈ സ്വർണ്ണം നഷ്ടപ്പെട്ടതിനെ കുറിച്ച് പറയാനുള്ളത്

    പ്രതിനിധി : ആദ്യം നിങ്ങളെന്നെ പറയാൻ സമ്മതിക്കൂ, ഞാൻ പറയട്ടെ

    അവതാരക : ഞാനെവിടെ സമ്മതിക്കാതിരുന്നത്, ആദ്യ ചോദ്യം താങ്കളോടായിരുന്നല്ലോ

    പ്രതിനിധി: അതാണ് ഞാൻ പറഞ്ഞു വരുന്നത്, സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ടു എന്ന് പറയുന്നു, നിങ്ങൾക്കറിയോ, പാലിയേക്കരയിലെ ടോൾ പിരിവ് കോടതി നിർത്തിവച്ചു.

    അവതാരക : ഇനിനിടയിൽ പാലിയേക്കര എവിടെ നിന്ന് വന്നു, വിഷയത്തിലൂന്നി സംസാരിക്കൂ

    പ്രതിനിധി: നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാനല്ല ഞാനിവിടെ വന്നിരിക്കുന്നത്

    അവതാരക : ശരി, താങ്കൾ പറയൂ

    പ്രതിനിധി: അന്ന് ഉമ്മൻ ചാണ്ടി ഭരിക്കുന്ന സമയത്ത്, ഇവിടെ റോഡിൽ കുഴികളുണ്ടായിരുന്നില്ലേ

    അവതാരക : താങ്കൾ വിഷയത്തിലേക്ക് വരൂ,

    പ്രതിനിധി: അതിലേക്കാണ് ഞാൻ വരുന്നത്, ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം പോയി എന്നാണല്ലോ പറയുന്നത്, മോഷണം എന്നാലെന്താണ്?

    അവതാരക : മോഷണം എന്നാൽ കക്കൽ വേറെന്താണ്

    പ്രതിനിധി: ഇതാണ് താങ്കൾ ശരിക്കു പഠിക്കാതെയാണ് എന്നെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. മോഷണം എന്നാൽ ക്ഷണം മോക്ഷം എന്നാണ്, അത് ലോപിച്ച് മോഷണമായതാണ്

    അവതാരക : വാക്കുകൾക്ക് പുതിയ അർത്ഥം മെനയാനല്ല, സ്വർണ്ണപ്പാളി കാണാതായതിനെ കുറിച്ച് ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയായാണ് താങ്കളെ വിളിച്ചത്

    പ്രതിനിധി: അതിലേക്കാണ് ഞാൻ വരുന്നത്, ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല

    അവതാരക: എങ്കിൽ ഒളിക്കാതെ പറയൂ

    പ്രതിനിധി : ഞങ്ങൾ അയ്യപ്പ സംഗമം നടത്തി, വിശ്വാസികൾക്ക് വേണ്ടി

    അവതാരക : താങ്കളോട് എൻ്റെ സ്പഷ്ടമായ ചോദ്യം ഇതാണ്, ശബരിമലയിലെ സ്വർണ്ണപ്പാളി ചെമ്പായതെങ്ങനെ?

    പ്രതിനിധി: താങ്കൾ എനിക്ക് സംസാരിക്കാൻ അവസരം തരൂ, അവസരം തരാൻ പറ്റില്ലെങ്കിൽ പിന്നെ എന്നെ എന്തിനാണ് വിളിച്ചത്

    അവതാരക : താങ്കൾക്ക് മാത്രമാണല്ലോ അവസരം തന്നത്, എന്നിട്ടും താങ്കൾ ഉരുണ്ടു കളിക്കുകയാണ്. 30 കിലോ സ്വർണ്ണം കൊണ്ട് വിജയ് മല്യ ദ്വാരപാലക ശിൽപ്പവും ശ്രീകോവിലിന് മുന്നിലും മോടിപിടിപ്പിച്ചു എന്ന് പറയുന്നു. ആ സ്വർണ്ണമെവിടെ?

    പ്രതിനിധി: 1998 ൽ മല്യ ഇത് ചെയ്തു എന്ന് പറയുന്ന സമയത്ത് ഒരു പവൻ സ്വർണ്ണത്തിന് 3200 രൂപയാണ്. അപ്പോൾ ആ വില വച്ച് 30 കിലോ സ്വർണ്ണത്തിന് ഒരു കോടി 20 ലക്ഷത്തോളം വരും.

    അവതാരക : അന്നത്തെ വില കണക്കാക്കാനല്ല ഞാൻ നിങ്ങളോട് സംസാരിക്കുന്നത്

    പ്രതിനിധി: പറയട്ടെ, ഇന്ന് ആ വില വരാൻ അതായത് ഒരു കോടി 20 ലക്ഷത്തിന് വെറും 136 പവൻ മതി. . കോടതിയോ വിജിലൻസോ ആരാണെങ്കിലും പരിശോധിക്കട്ടെ. ഇപ്പോൾ അവിടെ 136 പവനിൽ കൂടുതൽ സ്വർണ്ണം ഉണ്ടെങ്കിൽ സ്വർണ്ണം നഷ്ടപ്പെടുകയല്ല, കൂടുകയാണ് ചെയ്തത് എന്നല്ലേ സത്യം. ഇനിയെങ്കിലും സത്യം മനസ്സിലാക്കി നിങ്ങൾ ചർച്ചകൾ നടത്തൂ.

    അവതാരക : ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ല, അത് മല്യ നൽകിയതിനേക്കാൾ കൂടുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ചർച്ച ഇവിടെ അവസാനിക്കുകയാണ്, എല്ലാവർക്കും നന്ദി !!

    • രാജൻ കിണറ്റിങ്കര

    Latest articles

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു....

    കൂകി പായുന്ന ”കൂ…ഹൂ” നാടകം മാർച്ച് 28 ന് കല്യാണിൽ, 29 ന് വാഷിയിൽ

    ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച "കൂ ഹൂ" എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം...

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...

    നിരന്തര പീഡനം, അദൃശ്യ സമ്മർദം; മുംബൈയിൽ മലയാളി യുവാവിന്റെ മരണത്തിൽ ഉയരുന്നത് ആപ്പ് വായ്പാ ഭീഷണി

    മുംബൈയിൽ ദിവയിൽ താമസിക്കുന്ന മലയാളി യുവാവാണ് നിരന്തര പീഡനത്തിനൊടുവിൽ മാനസിക സമ്മർദ്ദത്തിൽ ജീവനൊടുക്കിയത്. 35 വയസ്സായിരുന്നു. ഇന്ന് രാവിലെ 8.30...
    spot_img

    More like this

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു....

    കൂകി പായുന്ന ”കൂ…ഹൂ” നാടകം മാർച്ച് 28 ന് കല്യാണിൽ, 29 ന് വാഷിയിൽ

    ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച "കൂ ഹൂ" എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം...

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...