ജോലിക്ക് ചേരുന്നതിന് മുൻപുള്ള മെഡിക്കൽ പരിശോധനയ്ക്കായി അമിത ഫീസ് ഈടാക്കാനുള്ള ജിസിസിയിലെ പാനൽ ഡോക്ടർമാരുടെ നീക്കത്തിനെതിരെയാണ് ഐപിഇപിസിഎൽ രംഗത്തെത്തിയത്.
ഇന്ത്യൻ പേഴ്സണൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഐപിഇപിസിഐഎൽ) 2024 ജൂലൈ 1 ന് ഇസ്‌ലാം ജിംഖാനയിൽ നടന്ന പാനൽ ഡോക്ടർമാരുടെ യോഗത്തിലാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ജിസിസി രാജ്യങ്ങളിൽ തൊഴിൽ തേടുന്ന പ്രവാസികൾക്കായി ജിസിസി അംഗീകൃത പാനൽ ഡോക്ടർമാർ നടത്തുന്ന പ്രീ-എംപ്ലോയ്‌മെൻ്റ് മെഡിക്കൽ ചെക്കിനുള്ള ഫീസ് ജൂലൈ 8 മുതൽ കുത്തനെ വർധിപ്പിക്കാനാണ് ഏകപക്ഷീയമായ തീരുമാനം.
മൈഗ്രേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട് ഇതിനകം ഗണ്യമായ ചെലവുകൾ നേരിടുന്ന തൊഴിലന്വേഷകർക്ക് അനാവശ്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ നീക്കം. തുച്ഛമായ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് മെച്ചപ്പെട്ട ജീവിത നിലവാരത്തിനായി വിദേശത്ത് തൊഴിലവസരങ്ങൾ തേടുന്നത്. വർദ്ധിച്ച ചെലവ് ഈ വ്യക്തികളെ ആനുപാതികമായി ബാധിക്കും,
അതെ സമയം പാനൽ ഡോക്ടർമാരുടെ ഏകപക്ഷീയമായ തീരുമാനം, മാനദണ്ഡങ്ങൾക്കനുസൃതമല്ലെന്നും പരാതികളുണ്ട്. പാവപ്പെട്ട പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നടപടികളുടെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും ജിസിസിയിൽ ജോലി തേടുന്ന പ്രവാസികൾ ന്യായമായ പരിഗണന അർഹിക്കുന്നുണ്ടെന്നും ഐപിഇപിസിഐഎൽ പ്രസിഡൻ്റ് വി.എസ് അബ്ദുൾകരീം പറഞ്ഞു. നിയുക്ത പാനൽ ഡോക്ടർമാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അബ്ദുൾകരീം ആവശ്യപ്പെട്ടു.
- കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി
- നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്
- പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍
- നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു
- മഹാകവി പി ഫൌണ്ടേഷൻ പുരസ്കാരം പ്രേമൻ ഇല്ലത്തിന്
- മനുഷ്യൻ എന്ന അവിവേകി
- ട്രൂ ഇന്ത്യൻ ‘ നാദപ്രഭ ‘ പുരസ്കാരം ദീപ ത്യാഗരാജന്
- ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമത്തിൽ മെഡിക്കൽ ക്യാമ്പ്
- മുംബൈ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി