മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തങ്കപ്പന്റെ ഭാര്യയും മകനും നാട്ടിലാണ്. ഭാര്യ കിടപ്പ് രോഗിയായി നാട്ടിൽ ചികിത്സയിലാണ്. മകനും കൂലിവേല ചെയ്താണ് ജീവിക്കുന്നത്. ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ സുമനസുകളുടെ സഹായം തേടുകയായിരിന്നു ഏക മകനായ രതീഷ്. അമ്മയുടെ ചികിത്സക്കും മറ്റുമായി വലിയ ചിലവാണ് രതീഷിനെയും സാമ്പത്തികമായി ബുദ്ധിമുട്ടിച്ചത്.
വിവരമറിഞ്ഞ ആൾ ഇന്ത്യ പീപ്പിൾസ് ഫോറം ഇടപെട്ടാണ് മൂന്ന് മണിക്കൂർ കൊണ്ട് വാട്ട്സപ്പ് കൂട്ടായ്മയിലൂടെ 31500 രൂപ സമാഹരിച്ച് ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ നിർധന കുടുംബത്തിന് കൈത്താങ്ങായത്.
എയർപോർട്ടിൽ നിന്ന് നോർക്കയുടെ ആംബുലസിൽ കരുനാഗപ്പിള്ളിയിലെ വീട്ടിലെത്തിക്കാനുള്ള നടപടികൾ മുംബൈ നോർക്ക ഡെവെലപ്‌മെൻറ് ഓഫീസർ റഫീഖിന്റെ മേൽനോട്ടത്തിൽ പൂർത്തിയായി.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
