More
    HomeEntertainmentവിട പറയുന്നത് ഇന്ത്യൻ സിനിമയുടെ യഥാർത്ഥ നായകന്‍

    വിട പറയുന്നത് ഇന്ത്യൻ സിനിമയുടെ യഥാർത്ഥ നായകന്‍

    Published on

    ഇന്ത്യൻ സിനിമയുടെ യഥാർത്ഥ നായകന്‍ എന്നറിയപ്പെടുന്ന ഇതിഹാസ നടൻ ധർമ്മേന്ദ്ര, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 89-ാം വയസ്സിലാണ് വിട പറയുന്നത്

    ധർമ്മേന്ദ്രയ്ക്ക് ദീർഘകാലമായി അസുഖമുണ്ടായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. .

    വിഖ്യാത ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്രയെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    ആരോഗ്യാവസ്ഥ ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഭാര്യ ഹേമാ മാലിനി, മകൻ സണ്ണി ഡിയോൾ, കൂടാതെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഗോവിന്ദ തുടങ്ങി വലിയൊരു താര നിര തന്നെ ആശുപത്രിയിലെത്തിയിരുന്നു.

    ഏപ്രിലിൽ നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ വിധേയനായിരുന്നു.

    ഹിന്ദി സിനിമയിലെ കരുത്തിന്റെയും കാരിഷ്മയുടെയും പ്രതിരൂപമായ നടൻ “ഹീ-മാൻ ഓഫ് ബോളിവുഡ്” എന്നാണ് അറിയപ്പെട്ടിരുന്നത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

    ഡിസംബർ എട്ടിന് താരത്തിന് 90 വയസ്സ് തികയാനിരിക്കെയാണ് വിയോഗ വാർത്ത ആരാധകരെ ദുഖത്തിലാഴ്ത്തുന്നത് .

    ‘ദിൽ ഭീ തേരാ ഹം ഭീ തേരേ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് കടന്നു വരുന്നത്.

    പ്രണയ നായകനായി സിനിമയിൽ തുടക്കം. പിന്നീട് ആക്ഷൻ വേഷങ്ങളിലും ഹാസ്യ കഥാപാത്രങ്ങളിലുമെല്ലാം തന്റേതായ ശൈലി പകർന്നാടിയാണ് ധർമ്മേന്ദ്ര ജനപ്രിയനായത്.

    ‘ഷോലെ ’, ഫൂൽ ഔർ പത്തർ ‘ചുപ്കേ ചുപ്കേ’, ‘സതേ പേ സതാ’, ‘യാദോം കി ബാരാത്’, ‘മേരാ ഗാവ് മേരാ ദേശ്’ — തുടങ്ങി അനവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ താര പദവിയിലെത്തി

    1935 ഡിസംബർ 8 ന് പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ധരം സിംഗ് ഡിയോൾ എന്ന ധർമ്മേന്ദ്ര ജനിച്ചത്. പിതാവ് കേവൽ കിഷൻ സിംഗ് ഡിയോൾ ഒരു സ്കൂൾ അദ്ധ്യാപകനും അമ്മ ഒരു വീട്ടമ്മയുമായിരുന്നു. ധർമ്മേന്ദ്ര പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളിലാണ് വളർന്നത്.

    താനൊരു കർഷകന്റെ മകനാണെന്ന് ധർമ്മേന്ദ്ര പല വേദികളിലും അഭിമാനത്തോടെ പറയുമായിരുന്നു.

    Latest articles

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...

    വാർത്ത ഫലം കണ്ടു; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി: മുഖ്യമന്ത്രി

    മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന...
    spot_img

    More like this

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...