More
    HomeCelebsഅട്ടപ്പാടിയിൽ നിന്നു വെള്ളിത്തിരയിലേക്ക്; പഴനിസ്വാമിയുടെ സിനിമാക്കഥ

    അട്ടപ്പാടിയിൽ നിന്നു വെള്ളിത്തിരയിലേക്ക്; പഴനിസ്വാമിയുടെ സിനിമാക്കഥ

    Published on

    അട്ടപ്പാടിയുടെ മണ്ണിൽ നിന്നുയർന്ന, കഷ്ടപ്പാടുകളുടെ ദുരിതങ്ങൾ പേറിയാണ് പഴനി സ്വാമി എന്ന കലാകാരൻ സിനിമാ ലോകത്തിലേക്ക് നടന്നുകയറിയത്. വനം വകുപ്പിൽ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനൊപ്പം കലയും മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഒരിക്കൽ പട്ടോളം എന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് മുംബൈയിലുമെത്തിയിരുന്നു.

    അഭ്രപാളികളിൽ തിളങ്ങിയ കഥാപാത്രങ്ങൾ

    അട്ടപ്പാടിയിൽ ചിത്രീകരിച്ച ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ ഫൈസൽ എന്ന എക്‌സൈസ് ഓഫീസറുടെ വേഷത്തിലൂടെയാണ് പഴനി സ്വാമി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ചെറുതും വലുതുമായി എട്ട് സിനിമകളിൽ അഭിനയിച്ചു.

    വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജിന്റെ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തിനൊപ്പം അഞ്ചംഗ സംഘത്തിലെ ഒരാളായി ചെയ്ത മുഴുനീള വേഷം പഴനി സ്വാമിയെ കൂടുതൽ ശ്രദ്ധേയനാക്കി.

    അങ്ങനെയൊരു കഥാപാത്രം ലഭിച്ചതിനെ വലിയ ഭാഗ്യമായി കാണുന്നു. നിരവധി പേരാണ് സിനിമ കണ്ട ശേഷം വിളിക്കുന്നത്.” – പഴനി സ്വാമി സന്തോഷം പങ്ക് വച്ചു.

    ഈ വേഷത്തിനായി താടി വളർത്തിയും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയതോടൊപ്പം, മറ്റു ചില സിനിമാവസരങ്ങൾ പോലും ഉപേക്ഷിച്ച് ഈ ചിത്രത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

    ജോലിയും കലയും — കൈകോർക്കുന്ന വഴി

    12 വർഷമായി വനം വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന പഴനി സ്വാമിക്ക് കലാ രംഗത്തേക്കുള്ള എല്ലാ പിന്തുണയും ഓഫീസിൽ നിന്നും ലഭിക്കുന്നു. ഡെപ്യൂട്ടി റേഞ്ചർ, റേഞ്ച് ഓഫീസർ, ഡി.എഫ്.ഒ എന്നിവർ വരെ നൽകിയ പ്രോത്സാഹനം സ്വാമി നന്ദിയോടെ സ്മരിക്കുന്നു.

    ഇപ്പോൾ ഇരുള സമൂഹത്തിന്റെ തനത് പാട്ടും നൃത്തവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പളനിസ്വാമി. നഞ്ചിയമ്മയെ പോലുള്ള കലാകാരികൾക്ക് ലഭിച്ച അംഗീകാരം വലിയ പ്രചോദനമാണെന്ന് പറയുന്നു.

    “കഴിവുണ്ടെങ്കിൽ അത് തിരിച്ചറിയപ്പെടും”

    പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്നെങ്കിലും, കഴിവും കഠിനാധ്വാനവും ചേർന്നാൽ വഴികൾ തുറക്കുമെന്ന് പഴനി സ്വാമി ഉറച്ചു വിശ്വസിക്കുന്നു.

    “എല്ലാവർക്കും കഴിവുണ്ട്. കഠിനമായി ശ്രമിച്ചാൽ അത് തിരിച്ചറിയപ്പെടും.”

    2004 മുതലാണ് കലാരംഗത്ത് സജീവമായത്. എഴുത്തുകാരനും സുഹൃത്തുമായ വി. എച്ച്. ദിരാർ നൽകിയ പ്രോത്സാഹനമാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്.

    വേദനയുടെ ബാല്യം

    ആറ് വയസ്സുള്ളപ്പോൾ മാതാപിതാക്കളുടെ വേർപാട്. മുത്തശ്ശിയാണ് പിന്നീടു വളർത്തിയത്. ആടുകളെ വളർത്തിയാണ് മുത്തശ്ശി കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഒന്നുമില്ലായ്മയിൽ നിന്ന് ഇവിടെ വരെ എത്തിയ യാത്ര വലിയൊരു അനുഭവമാണെന്ന് സ്വാമി ഓർത്തെടുത്തു.

    “ഇന്ന് എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നു. അതിന്റെ നന്ദി ദൈവത്തോടും സംവിധായകരോടുമാണ്.”

    പഴനിസ്വാമിയുടെ ജീവിതം ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല — അതു ഒരു പ്രദേശത്തിന്റെ, ഒരു സമൂഹത്തിന്റെ, ഒടുവിൽ സ്വപ്നം കാണാൻ വെമ്പൽ കൊള്ളുന്നവരുടെ കഥയാണ്. ദുരിതവും ഒറ്റപ്പെടലും നിറഞ്ഞ ബാല്യത്തിൽ നിന്ന് സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ഒരു മുഖമായി മാറുമ്പോൾ പളനിസ്വാമിയുടെ യാത്ര നമ്മോട് പറയുന്നത് ഒരേയൊരു സത്യം തന്നെയാണ് — സ്വപ്നങ്ങളെ കൈവിടാത്തവരെയാണ് കാലം ചേർത്തുപിടിക്കുന്നത്.

    ഇനിയും കടക്കാനേറെ വഴികൾ… അഭിനയത്തിലൂടെയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും ഒരു തലമുറയ്ക്ക് പ്രചോദനമാകുന്ന യാത്ര…

    അട്ടപ്പാടിയുടെ മണ്ണിൽ നിന്നുയർന്ന ആ ശബ്ദവും മുഖവും ഇന്നത് വെള്ളിത്തിരയ്ക്ക് പുറത്തും ഒരുപാട് ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു.

    Latest articles

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...

    വാർത്ത ഫലം കണ്ടു; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി: മുഖ്യമന്ത്രി

    മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന...
    spot_img

    More like this

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...