More
    HomeNewsനവി മുംബൈ വാഷി സ്റ്റേഷനിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, വൈദ്യസഹായം വൈകിയതായി കുടുംബം ആരോപിച്ചു.

    നവി മുംബൈ വാഷി സ്റ്റേഷനിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, വൈദ്യസഹായം വൈകിയതായി കുടുംബം ആരോപിച്ചു.

    Published on

    മുംബൈയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ പൊലീസിന്റെയും ആംബുലൻസ് സംവിധാനത്തിന്റെയും ഗുരുതര അനാസ്ഥ

    ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച യുവാവിന് സമയബന്ധിത ചികിത്സ ലഭിക്കാതിരുന്നതിനാൽ ജീവൻ നഷ്ടപ്പെട്ടതായി പരാതി. ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്–പൻവേൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് 25 വയസ്സുള്ള ഹർഷ് പട്ടേൽ നെഞ്ചുവേദന അനുഭവപ്പെട്ട് തളർന്ന് വീണത്.

    സംഭവം ശ്രദ്ധയിൽപ്പെട്ട സഹയാത്രക്കാർ ഉടൻ തന്നെ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഹർഷിനെ വാശി റെയിൽവേ സ്റ്റേഷനിൽ ഇറക്കി ആംബുലൻസിൽ കയറ്റിയെങ്കിലും, ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയിരുന്നതിനാൽ ഏറെ നേരം ചികിത്സ ലഭിക്കാതെ യുവാവ് ആംബുലൻസിൽ തന്നെ കിടക്കേണ്ടിവന്നു.

    വൈകിയതിനെ തുടർന്ന് പിന്നീട് ഒരു പൊലീസ് ജീപ്പിലാണ് ഹർഷിനെ നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും, കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.

    സംഭവത്തിൽ ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് ഹർഷിന്റെ കുടുംബം ആരോപിച്ചു. 24 മണിക്കൂറും ആംബുലൻസിൽ സന്നദ്ധരായി ഉണ്ടായിരിക്കേണ്ട ഡ്രൈവർ ബദൽ സംവിധാനം ഒരുക്കാതെ ഭക്ഷണത്തിനായി പോയത് ഗുരുതര വീഴ്ചയാണെന്നും കുടുംബം ചൂണ്ടിക്കാട്ടി.

    റെയിൽവേ പൊലീസിന്റെ ഭാഗത്തും അടിയന്തര പ്രതികരണത്തിൽ പരാജയമുണ്ടായതായി കുടുംബം ആരോപിക്കുന്നു. വാശി സ്റ്റേഷനിൽ സ്ട്രെച്ചർ, വീൽചെയർ, ഫസ്റ്റ് എയ്ഡ് ബോക്സ്, സിപിആർ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ലെന്നും, അടിയന്തര ചികിത്സ ലഭിക്കാതെയാണ് ഹർഷ് പട്ടേൽ മരണപ്പെട്ടതെന്നും സഹോദരി അമിക പട്ടേൽ പറഞ്ഞു.

    സംഭവം റെയിൽവേ സ്റ്റേഷനുകളിലെ അടിയന്തര ചികിത്സാ സംവിധാനങ്ങളുടെയും യാത്രക്കാരുടെ സുരക്ഷാ ക്രമീകരണങ്ങളുടെയും കാര്യത്തിൽ വീണ്ടും ഗുരുതര ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.

    Latest articles

    ട്രാഫിക് അവബോധ ക്യാമ്പെയ്ൻ; നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതിയും കൈകോർത്തു

    റോഡ് സുരക്ഷയും ഉത്തരവാദിത്വമുള്ള ഡ്രൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 മെയ് 26-ന് ഉപ്നഗറിൽ നാസിക് സിറ്റി ട്രാഫിക് പോലീസും കേരള...

    ഭസ്മാഞ്ചൽ ഒഫീഷ്യൽ ഓഡിയോ റിലീസ് പവായിൽ നടന്നു.

    മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന...

    ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

    മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍...

    ദൃശ്യം – 3. Movie Review – അമ്പിളി കൃഷ്ണകുമാർ

    എന്നെപ്പോലുള്ള സാധാരണക്കാരായ സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ദൃശ്യം 3. ഇതിൽ അമാനുഷികമായ ഒന്നുമില്ല. Must watchable movie . സങ്കടങ്ങളും...
    spot_img

    More like this

    ട്രാഫിക് അവബോധ ക്യാമ്പെയ്ൻ; നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതിയും കൈകോർത്തു

    റോഡ് സുരക്ഷയും ഉത്തരവാദിത്വമുള്ള ഡ്രൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 മെയ് 26-ന് ഉപ്നഗറിൽ നാസിക് സിറ്റി ട്രാഫിക് പോലീസും കേരള...

    ഭസ്മാഞ്ചൽ ഒഫീഷ്യൽ ഓഡിയോ റിലീസ് പവായിൽ നടന്നു.

    മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന...

    ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

    മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍...