More
    HomeNewsഉഷസ്സിൽ അണഞ്ഞൊരു വിളക്ക്; പി. ടി. ഉഷയുടെ ജീവിതസഖാവ് ശ്രീനിവാസന്റെ വിയോഗം

    ഉഷസ്സിൽ അണഞ്ഞൊരു വിളക്ക്; പി. ടി. ഉഷയുടെ ജീവിതസഖാവ് ശ്രീനിവാസന്റെ വിയോഗം

    Published on

    ഇന്ത്യൻ കായികലോകത്തിന്റെ അഭിമാനതാരം പി. ടി. ഉഷയുടെ ഭർത്താവ് ശ്രീനിവാസന്റെ വിയോഗവാർത്ത ഞെട്ടലോടെയും അതീവ ദുഃഖത്തോടെയും മാത്രമാണ് ഉൾക്കൊള്ളാനാകുന്നത്. ഇന്ന് രാവിലെയാണ് സഹപാഠിയും സുഹൃത്തും മാതൃഭൂമി പയ്യോളി ലേഖകനുമായ സി. എം. മനോജ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ദുഃഖവാർത്ത പുറംലോകമറിഞ്ഞത്. ഇപ്പോഴും വിശ്വാസത്തിലേക്ക് മനസ്സ് പൂർണ്ണമായി എത്തിച്ചേരുന്നില്ല.

    2007-ൽ, 26 വർഷങ്ങൾക്ക് ശേഷം ഞാൻ പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച പയ്യോളിയിലെ തൃക്കോട്ടൂർ യു. പി. സ്കൂൾ സന്ദർശിച്ച അവസരത്തിലാണ് പി. ടി. ഉഷയെ കാണാനായി കുടുംബസമേതം പയ്യോളിയിലെ ‘ഉഷസ്’ എന്ന വസതിയിൽ എത്തിയത്. ഗേറ്റ് തുറന്ന് കോളിങ് ബെൽ അമർത്തിയപ്പോൾ, നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചത് ശ്രീനിവാസനായിരുന്നു.

    അന്ന് ഉഷ വീട്ടിലില്ലെന്നും കൊയിലാണ്ടിയിലെ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സിലാണെന്നും അദ്ദേഹം ലളിതമായി അറിയിച്ചു. അതോടെ ഒരു നിമിഷം നിരാശ തോന്നിയെങ്കിലും, ഞങ്ങളുടെ മുഖഭാവം മനസ്സിലാക്കിയ ശ്രീനിവാസൻ സ്നേഹപൂർവ്വം ഇരിക്കാൻ ക്ഷണിച്ചു. തികഞ്ഞ സംഭാഷണപ്രിയനായ അദ്ദേഹം, ഉഷയെയും തന്റെ ജീവിതത്തെയും കുറിച്ച് സൗമ്യതയോടെ സംസാരിച്ചു.

    പി. ടി. ഉഷ തൃക്കോട്ടൂർ സ്കൂളിലെ എന്റെ സീനിയറാണെന്ന കാര്യം, 1980-ലെ മോസ്‌കോ ഒളിമ്പിക്സിന് ശേഷം സ്കൂൾ നൽകിയ സ്വീകരണത്തെക്കുറിച്ചുള്ള ഓർമകൾ — എല്ലാം അദ്ദേഹവുമായി പങ്കുവെക്കാൻ അവസരം ലഭിച്ചു. ചായ സൽക്കാരത്തിനും ഒപ്പം നിന്നൊരു ഫോട്ടോയ്ക്കും ശേഷം മാത്രമാണ് അന്ന് ഞങ്ങൾ ‘ഉഷസ്’ വിട്ടത്. പോകുമ്പോൾ ഗേറ്റ് വരെ വന്ന് അദ്ദേഹം ഞങ്ങളെ യാത്രയാക്കി.

    അവിസ്മരണീയമായ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരുചില തവണ ഫോൺ വഴി ബന്ധം നിലനിന്നിരുന്നു. എന്നാൽ കുറച്ചുകാലമായി ബന്ധം പൂർണ്ണമായി അകലെയായിരുന്നു. ഇന്ന് ആ ഓർമകളെല്ലാം വീണ്ടും മനസ്സിൽ നിറയുമ്പോൾ, ഉഷസ്സിൽ ഒരിളക്കം അണഞ്ഞുപോയെന്ന തോന്നലാണ് ബാക്കി.

    • ഇടശ്ശേരി രാമചന്ദ്രൻ, മുളുണ്ട്, മുംബൈ

    Latest articles

    മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

    മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവം ഉണ്ടായത്....

    മഹാരാഷ്ട്രയിൽ സർപഞ്ച് തെരഞ്ഞെടുപ്പിനായി ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് നടുക്കുന്ന ഒരു കുറ്റകൃത്യമാണ് പുറത്തുവരുന്നത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി, ആറ് വയസ്സുള്ള...

    ശ്രീനാരായണ മന്ദിര സമിതി കലാക്ഷേത്രയുടെ ‘നിഴലുകൾക്കും നിറഭേദമോ’ ലഘുനാടകം ശ്രദ്ധ നേടി

    ഗുരുദേവഗിരിയിൽ കലക്കും സാമൂഹിക ചിന്തക്കും ഒരുമിച്ച് വേദിയൊരുക്കി ലഘുനാടക അരങ്ങേറ്റം. ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രയിൽ അവതരിപ്പിച്ച...

    ദഹിസര്‍ മലയാളി സമാജം ഒരുക്കുന്ന ‘സ്വാദും സ്വരവും’ ഫെബ്രുവരി 7ന്

    പരമ്പരാഗത വാർഷിക ഓണം ആഘോഷത്തിന് പുറമെ, ദഹിസര്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന സായാഹ്ന കുടുംബ സംഗമം ‘സ്വാദും സ്വരവും’...
    spot_img

    More like this

    മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

    മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവം ഉണ്ടായത്....

    മഹാരാഷ്ട്രയിൽ സർപഞ്ച് തെരഞ്ഞെടുപ്പിനായി ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് നടുക്കുന്ന ഒരു കുറ്റകൃത്യമാണ് പുറത്തുവരുന്നത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി, ആറ് വയസ്സുള്ള...

    ശ്രീനാരായണ മന്ദിര സമിതി കലാക്ഷേത്രയുടെ ‘നിഴലുകൾക്കും നിറഭേദമോ’ ലഘുനാടകം ശ്രദ്ധ നേടി

    ഗുരുദേവഗിരിയിൽ കലക്കും സാമൂഹിക ചിന്തക്കും ഒരുമിച്ച് വേദിയൊരുക്കി ലഘുനാടക അരങ്ങേറ്റം. ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രയിൽ അവതരിപ്പിച്ച...