മുംബൈ/തൃശൂർ: മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റും മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനുമായ പി.എസ്. രാജൻ (65) വാഹനാപകടത്തിൽ മരിച്ചു. തൃശൂർ വടക്കാഞ്ചേരി മങ്ങാടിന് സമീപം നടന്ന റോഡപകടത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
തൃശൂർ എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം പടിഞ്ഞാറേക്കര, പുളിയൻകൊട്ട് വീട്ടിൽ പരേതരായ ശങ്കരനാരായണൻ നായർ – ദേവകി അമ്മ ദമ്പതികളുടെ മകനാണ്. മുംബൈ വസായ് വെസ്റ്റിലെ സ്റ്റെല്ല മണികണ്ഠ അപ്പാർട്മെന്റിലായിരുന്നു താമസം.
ഭാര്യ: ഇന്ദു രാജൻ.
മക്കൾ: ദേവിക രാജൻ, ഗോപിക രാജൻ.
മരുമകൻ: ശ്രീഹരി.
മുംബൈയിലെ സാമൂഹിക–ആത്മീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പി.എസ്. രാജന്റെ നിര്യാണം നിരവധി പേർക്ക് വേദനയായി. ശബരിഗിരി അയ്യപ്പക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
ശവസംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും. തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
പി.എസ്. രാജന്റെ വേർപാടിൽ വിവിധ സാമൂഹിക–സാംസ്കാരിക സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
ഇടശ്ശേരി രാമചന്ദ്രൻ, മുളുണ്ട് : നാട്ടുകാരനായിരുന്നിട്ടും വളരെ വൈകിയാണ് രാജേട്ടനെ — പി.എസ്. രാജനെ (മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനും മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റും) — വസായിലെ സുഹൃത്ത് ഗിരീഷ് നായർ മുഖേന പരിചയപ്പെടാൻ കഴിഞ്ഞത്.
അതിന് ശേഷം 2024 ഫെബ്രുവരിയിൽ മങ്ങാട്ടുകാവ് കുംഭഭരണിയോടനുബന്ധിച്ച് കോട്ടപ്പുറത്തുകാരുടെ കുതിരയുമായി മുൻനിരയിൽ തോർത്തുമുണ്ട് തലയിൽ കെട്ടി ആവേശത്തോടെ നിൽക്കുന്ന രാജേട്ടനെയാണ് അവസാനമായി കണ്ടത്. തിരക്കിനിടയിൽ അന്ന് കുറച്ച് നേരം മാത്രമേ സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
ഇന്ന് ആ ദുഃഖവാർത്തയും ഗിരീഷിൽ നിന്നു തന്നെയാണ് അറിഞ്ഞത്. മനസ്സിനെ ആഴത്തിൽ വേദനിപ്പിച്ചു. ഓർമ്മകൾ മാത്രം ബാക്കിയാക്കി രാജേട്ടൻ യാത്രയായി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
Vidhu Krishnan Nair : Shocking to know this news. Rajettan was a gem of a person — always calm, always smiling. His kindness and gentle spirit touched everyone around him. His absence is a great loss to his family, relatives, and all who knew him
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS
