‘പറിച്ചുനടലുകൾ ‘ ജീവിതത്തിൽ എത്രമാത്രം വേദനാജനകങ്ങളാണെന്ന് ഏറ്റവുമധികം അറിയുന്നൊരാളാണ് ഞാൻ. താമസിക്കുന്ന ‘ഇടം ‘ അത് എങ്ങനെയുള്ളതാണെങ്കിലും വിട്ടു പോകണ്ടി വരുമ്പോൾ ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെ കരയാൻ ഹൃദയമുള്ളവർക്കേ കഴിയൂ. മറ്റുള്ളവർക്ക് അതൊരു കോമഡിയാകും. അതുകൊണ്ടു തന്നെ ആഷ്ലി കരയുമ്പോൾ എനിക്ക് അസ്വഭാവികത ഒന്നുമില്ല.
പഴയ ഓർമ്മകളെ മറക്കാനും പുതിയ സ്ഥലത്ത് വേരുപിടിക്കാനും അബോധമനസ്സ് കണ്ടെത്തുന്ന ഒരഭയസ്ഥാനമാണ് ജസ്റ്റിൻ! ചിലർക്കെങ്കിലും ജീവിതം അങ്ങനെയൊക്കെ തന്നെയാണ്. പിടിച്ചു നിൽക്കാനൊരു കച്ചിത്തുരുമ്പെങ്കിലും ഇല്ലാതെ ജീവിക്കാൻ കഴിയില്ല.
പ്രണയം ആദ്യം തോന്നേണ്ടതും അതു തുറന്നു പറയേണ്ടതും പുരുഷൻ ആണ് എന്ന പാരമ്പര്യ ചിന്താഗതിയെ മാറ്റിയെഴുതുന്നു എന്ന പ്രത്യേകതയിൽ സിനിമ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടിനെ ഇഷ്ടമായി.
“യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ “
എന്ന വരികൾ സിനിമയുമായും പ്രേക്ഷകരുമായും വല്ലാത്തൊരു മാനസിക അടുപ്പം സൃഷ്‌ടിക്കുന്നുണ്ട്.
അപൂർണ്ണമായി വെറുതെ കടന്നുപോകുന്ന ആ വരികളിൽ നിറയെ നിറവുണ്ട്.
ചെറുചിരികളിൽ കൂപ്പുകുത്തി വീണും ഉരുണ്ട് പിരണ്ടെഴുന്നേറ്റും ഒട്ടും ബോറടിപ്പിക്കാതെ…
‘പ്രണയം ‘ അതിൻ്റെ എല്ലാം തികവോടും സൗകുമാര്യത്തോടും കൂടി ആസ്വദിക്കുവാൻ കഴിഞ്ഞു എന്നതാണ് എനിക്ക് ബത്‌ലഹേം കുടുംബ യൂന്നിറ്റ്.
കൊതിച്ചുപോയൊരു പ്രണയക്കാഴ്ച !!
ജാലകത്തിരശ്ശീലയിലൂടെ യുള്ള ആ ഒരൊറ്റ കാഴ്ചയിൽ മനസ്സുടക്കുന്ന, എന്നാൽ വീണ്ടും വീണ്ടും ആ ജാലകം ഒരു പ്രണയകവാടം തുറക്കുന്ന കാഴ്ച സുഖകരം !
ഏത് അയർലണ്ടിലേക്ക് നാടുകടത്തപ്പെട്ടാലും എത്ര ഭീമൻ പ്രതിജ്ഞകൾ ചെയ്യിപ്പിച്ചാലും അതൊക്കെ ആ ജാലകവാതിലോളം ഇറങ്ങി വരാനുള്ളതേ ഉള്ളൂ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
