More
    HomeNewsവ്യവസ്ഥാപിത നോവൽ ഘടനാ രൂപത്തെ ലംഘിച്ച പുതിയകാല രചനയാണ്‌ "നഗരത്തിന്റെ മാനിഫെസ്റ്റോ " - എം...

    വ്യവസ്ഥാപിത നോവൽ ഘടനാ രൂപത്തെ ലംഘിച്ച പുതിയകാല രചനയാണ്‌ “നഗരത്തിന്റെ മാനിഫെസ്റ്റോ ” – എം മുകുന്ദൻ

    Published on

    spot_img

    ഒട്ടേറെ പ്രത്യേകതയുള്ള നോവലാണ് പ്രേമൻ ഇല്ലത്ത് രചിച്ച ഈ നോവൽ. നമ്മൾ തുടർന്നു വന്ന നോവലിന്റെ രൂപഘടനയിൽ നിന്നും വ്യതിചലിച്ചു വായനയെ പുനർനിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന രചനയാണിത്.നഗരജീവിതം പോലെ വേഗതയാണ് ഈ നോവലിനെ ചലനാത്മകമാക്കുന്നത്. മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായ എം മുകുന്ദൻ പറഞ്ഞു

    ” എണ്ണമറ്റ കഥാപാത്രങ്ങൾ നഗരത്തിന്റെ ആൾക്കൂട്ടം പോലെ വന്നുപോകുമ്പോഴും ഓരോ ആളും നമ്മെ പിന്തുടരുന്ന വായനാനുഭവം തരുന്നു. കേന്ദ്ര കഥാപാത്രം ഒരു വൻ നഗരമാകുന്ന അപൂർവതയാണ് ഈ നോവൽ വായനയെ ഭ്രമാത്മകമാക്കുന്നതു. നോവൽ രചനയിൽ പരീക്ഷണ ങ്ങൾ നടക്കുന്ന പുതിയ കാലത്ത് നഗരത്തിന്റെ മാനിഫെസ്റ്റോ ഏറ്റവും പുതിയ ട്രെൻഡ് ആയി മാറുമെന്നും ഞാൻ അനുമാനിക്കുന്നു.” മുകുന്ദൻ പറഞ്ഞു.

    മുംബൈ നഗരത്തെ കുറിച്ച് ആഴമുള്ള ഒരു രചന എന്ന എന്റെ ആഗ്രഹം കൂടിയാണ് നഗരത്തിന്റെ മാനിഫെസ്റ്റോ പൂർത്തീകരിച്ചിരിക്കുന്നതെന്നും പുസ്തകം പ്രകാശനം ചെയ്തു കൊണ്ടു മയ്യഴിയുടെ കഥാകാരന്‍ പറഞ്ഞു.

    പുതിയ കാല വായനാ ശീലങ്ങളോട് ചേർന്നു നിൽക്കുന്ന ര ചനയാണ് പ്രേമൻ ഇല്ലത്ത് ന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടു സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും കഥാകൃതുമായ അശോകൻ ചരുവിൽ പറഞ്ഞു. ഒരു നഗരത്തെ എങ്ങിനെ വായിക്കാമെന്ന് ഈ രചന പ്രേരണ നൽകുന്നു.

    “പുറത്താക്കപ്പെട്ടവരുടെ പുസ്തകം “എന്ന ബ്രഹത്തായ ക്യാൻവാസിൽ എഴുതിയ നോവലിനു ശേഷം പ്രേമൻ ഇല്ലത്ത് എഴുതിയ നഗരത്തിന്റെ മാനിഫെസ്റ്റോ, ലോകത്തിലെ എണ്ണപ്പെട്ട നഗര രചനകളിൽ സ്ഥാനം പിടിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ കഥാകൃത്ത്‌ ഐസക് ഈപ്പൻ പറഞ്ഞു. നഗരം പോലും അറിഞ്ഞിട്ടി ല്ലാത്ത മനുഷ്യരുടെ കഥ നമ്മെ വിസ്മയിപ്പിക്കും. ഡബ്ലിൻ നഗരത്തെ അധി കരിച്ചു ജെയിംസ് ജോയ്സി എഴുതിയ Ulysses” എന്ന നോവൽ നോട് ചേർന്നു നിൽക്കുന്ന രചനയാണിത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ അനിവാര്യമാണ്.

    പ്രണയവും, കുറ്റകൃത്യങ്ങളും, ചരിത്രവും എല്ലാം വായനയിലെത്തുമ്പോഴും, മാനവികതയും ആർദ്രതയും നീട്ടുന്ന നഗരം, നഗരത്തിന്റെ മാനിഫെസ്റ്റോ വായനയെ ക്ശനപ്പെട്ടതാ ക്കുന്നു എന്ന് മാധ്യമ, പ്രവർത്തകനും, എഴുത്തുകാരനുo, സംവിധായകനുമായ മായ ഇ എം അഷ്‌റഫ്‌ പറഞ്ഞു. വ്യത്യസ്തമായ രചനയാണിത്. നോവൽ രചനയുടെ പുതിയ മാനം ഇത് മുന്നോട്ടു വെക്കുന്നു.

    പുസ്തകത്തിന്റെ മുഖവുര തന്നെ വായനയിലേക്ക് വലിച്ചടുപ്പി ക്കുന്ന താണെന്നു, മുഖവുര വായിച്ചു കേൾപ്പിച്ചുകൊണ്ട്, ചടങ്ങിൽ ആശംസാ പ്രസംഗത്തിൽ സാഹിത്യ അക്കാഡമി സെക്രട്ടറി സി പി അബുബക്കർ പറഞ്ഞു.

    കേരള സാഹിത്യ അക്കാഡമിയിൽ നടന്ന ചടങ്ങിൽ കറന്റ്‌ ബുക്സ് മാനേജർ കെ ജെ ജോണി സ്വാഗതം ആശംസിച്ചു. വായിച്ച സമീപകാല നോവലുകളിൽ ഏറ്റവും വ്യത്യസ്തമായ രചനയാണ്‌ നഗരത്തിന്റെ മാനിഫെസ്റ്റോ, എന്ന് അദ്ദേഹം പറഞ്ഞു.

    AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

    AMAZON – https://www.amazon.in/dp/B0DFMK5DLD
    CURRENT BOOKS ONLINE – https://tinyurl.com/57emvrn3

    FOR ENQUIRIES ( WHATSAPP OR CALL ) – +91 8593013939

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...