More
    HomeNewsമികച്ച പ്രതികരണവുമായി 'ഹലോ മുംബൈ'

    മികച്ച പ്രതികരണവുമായി ‘ഹലോ മുംബൈ’

    Published on

    ലോക മലയാളികൾക്ക് മഹാരാഷ്ട്ര വിശേഷങ്ങളുമായി ആരംഭിച്ച പുതിയ ടെലിവിഷൻ പരിപാടിക്ക് ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും മികച്ച പ്രതികരണം.

    മഹാരാഷ്ട്രയിൽ ജീവിക്കുന്ന മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ടെലിവിഷൻ പരിപാടി നാല് എപ്പിസോഡുകൾ പിന്നിടുമ്പോൾ റേറ്റിംഗിൽ വളരെ മുന്നിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ആംചി മുംബൈയിലൂടെ ശ്രദ്ധ നേടിയ ടെലിവിഷൻ അവതാരകനും നടനുമായ ജെ പി തകഴിയാണ് ഈ വാരാന്ത്യ പരിപാടി അവതരിപ്പിക്കുന്നത്. സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ എം പി അജയകുമാറാണ് പ്രൊഡ്യൂസർ.

    മലയാളി പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത മഹാരാഷ്ട്രയുടെ ചരിത്ര പുണ്യ സ്ഥലങ്ങളും വിശ്വാസങ്ങളും ജീവിത ശൈലിയും മാത്രമല്ല കലാ സാംസ്‌കാരിക രംഗത്തെ പുത്തൻ കാഴ്ചകളാണ് ഹലോ മുംബൈ തുറന്നിടുന്നത്.

    അംബർനാഥിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രസന്നയുടെ കഥയും, 13 വയസ്സുള്ള മകളെ നാട്ടുകാരിയായ കുടുംബ സുഹൃത്തും അവരുടെ റെയിൽവേയിലെ സഹപ്രവർത്തകരും ചേർന്ന് പലതവണ പീഡിപ്പിച്ച കേസിൽ പ്രതികൾ അകത്തായെങ്കിലും ഇവർക്ക് ജാമ്യം കിട്ടുമോയെന്ന ഭയത്തിൽ നിസ്സഹായാവസ്ഥയിൽ കഴിയുന്ന അതിജീവതയുടെ നൊമ്പരപ്പെടുത്തുന്ന കഥയും മഹാരാഷ്ട്രയിലെ മലയാളികളുടെ അതിജീവന കഥകളാണ്.

    നാടൻ പാട്ട് സംഘമായ തുടിപ്പിനെ നയിക്കുന്ന വിനയൻ കളത്തൂരിനെയും മുംബൈയിലെ യുവ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന എപ്പിസോഡിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജെ പി പറയുന്നു. കൂടാതെ മുംബൈയിലെ സമാജം പ്രവർത്തനങ്ങളിൽ സജീവമായ മലയാളി യുവാക്കളുമായുള്ള സംവാദ പരിപാടിയും പ്രേക്ഷക പ്രശംസ നേടിയെന്ന് ജെ പി തകഴി പറഞ്ഞു. അതെ സമയം മുംബൈ മലയാളി കുടുംബങ്ങളുടെ വിഷു വിശേഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടത് വിദേശ മലയാളികളായിരുന്നുവെന്നും ജെപി ചൂണ്ടിക്കാട്ടി.

    നാനൂറിലധികം വർഷം പിന്നിട്ട ശനി ശിംഗനാപൂര്‍ ക്ഷേത്ര വിശേഷങ്ങൾ മലയാളി പ്രേക്ഷകർക്ക് പുതുമ പകർന്ന് നൽകി. രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രം, ചരിത്രമുറങ്ങുന്ന സാംബാജി നഗർ, നാഗ്പ്പൂർ തുടങ്ങിയ വ്യത്യസ്ത കാഴ്ച്ചാനുഭവങ്ങൾക്കൊപ്പം മഹാരാഷ്ട്രയിലെ മലയാളി ജീവിതവും ചേർത്ത് പിടിച്ചാണ് തുടർ എപ്പിസോഡുകൾ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് പ്രൊഡ്യൂസർ എം പി അജയകുമാർ പറഞ്ഞു. 35 ലക്ഷത്തിലധികം മലയാളികൾ വസിക്കുന്ന മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന പ്രത്യേക ടെലിവിഷൻ പരിപാടിയുടെ പ്രസക്തിയാണ് ഹലോ മുംബൈയിൽ എത്തിച്ചതെന്നും ഓരോ എപ്പിസോഡ് കഴിയുമ്പോഴും ലഭിക്കുന്ന നല്ല പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും അജയ് കുമാർ പറഞ്ഞു.

    Latest articles

    കാൻസർ പോരാട്ടത്തിന് പ്രചോദനമായി മുംബൈയിൽ ബോൾഡ് വാക്ക് 2026

    മുംബൈ: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8-ന് കാൻസർ പോരാളികളുടെ ആത്മവിശ്വാസവും കരുത്തും ആഘോഷിച്ച് ‘ബോൾഡ് വാക്ക് 2026 –...

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...
    spot_img

    More like this

    കാൻസർ പോരാട്ടത്തിന് പ്രചോദനമായി മുംബൈയിൽ ബോൾഡ് വാക്ക് 2026

    മുംബൈ: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8-ന് കാൻസർ പോരാളികളുടെ ആത്മവിശ്വാസവും കരുത്തും ആഘോഷിച്ച് ‘ബോൾഡ് വാക്ക് 2026 –...

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...