HomeNewsമികച്ച പ്രതികരണവുമായി 'ഹലോ മുംബൈ'

മികച്ച പ്രതികരണവുമായി ‘ഹലോ മുംബൈ’

Published on

ലോക മലയാളികൾക്ക് മഹാരാഷ്ട്ര വിശേഷങ്ങളുമായി ആരംഭിച്ച പുതിയ ടെലിവിഷൻ പരിപാടിക്ക് ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും മികച്ച പ്രതികരണം.

മഹാരാഷ്ട്രയിൽ ജീവിക്കുന്ന മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ടെലിവിഷൻ പരിപാടി നാല് എപ്പിസോഡുകൾ പിന്നിടുമ്പോൾ റേറ്റിംഗിൽ വളരെ മുന്നിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ആംചി മുംബൈയിലൂടെ ശ്രദ്ധ നേടിയ ടെലിവിഷൻ അവതാരകനും നടനുമായ ജെ പി തകഴിയാണ് ഈ വാരാന്ത്യ പരിപാടി അവതരിപ്പിക്കുന്നത്. സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ എം പി അജയകുമാറാണ് പ്രൊഡ്യൂസർ.

മലയാളി പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത മഹാരാഷ്ട്രയുടെ ചരിത്ര പുണ്യ സ്ഥലങ്ങളും വിശ്വാസങ്ങളും ജീവിത ശൈലിയും മാത്രമല്ല കലാ സാംസ്‌കാരിക രംഗത്തെ പുത്തൻ കാഴ്ചകളാണ് ഹലോ മുംബൈ തുറന്നിടുന്നത്.

അംബർനാഥിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രസന്നയുടെ കഥയും, 13 വയസ്സുള്ള മകളെ നാട്ടുകാരിയായ കുടുംബ സുഹൃത്തും അവരുടെ റെയിൽവേയിലെ സഹപ്രവർത്തകരും ചേർന്ന് പലതവണ പീഡിപ്പിച്ച കേസിൽ പ്രതികൾ അകത്തായെങ്കിലും ഇവർക്ക് ജാമ്യം കിട്ടുമോയെന്ന ഭയത്തിൽ നിസ്സഹായാവസ്ഥയിൽ കഴിയുന്ന അതിജീവതയുടെ നൊമ്പരപ്പെടുത്തുന്ന കഥയും മഹാരാഷ്ട്രയിലെ മലയാളികളുടെ അതിജീവന കഥകളാണ്.

നാടൻ പാട്ട് സംഘമായ തുടിപ്പിനെ നയിക്കുന്ന വിനയൻ കളത്തൂരിനെയും മുംബൈയിലെ യുവ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന എപ്പിസോഡിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജെ പി പറയുന്നു. കൂടാതെ മുംബൈയിലെ സമാജം പ്രവർത്തനങ്ങളിൽ സജീവമായ മലയാളി യുവാക്കളുമായുള്ള സംവാദ പരിപാടിയും പ്രേക്ഷക പ്രശംസ നേടിയെന്ന് ജെ പി തകഴി പറഞ്ഞു. അതെ സമയം മുംബൈ മലയാളി കുടുംബങ്ങളുടെ വിഷു വിശേഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടത് വിദേശ മലയാളികളായിരുന്നുവെന്നും ജെപി ചൂണ്ടിക്കാട്ടി.

നാനൂറിലധികം വർഷം പിന്നിട്ട ശനി ശിംഗനാപൂര്‍ ക്ഷേത്ര വിശേഷങ്ങൾ മലയാളി പ്രേക്ഷകർക്ക് പുതുമ പകർന്ന് നൽകി. രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രം, ചരിത്രമുറങ്ങുന്ന സാംബാജി നഗർ, നാഗ്പ്പൂർ തുടങ്ങിയ വ്യത്യസ്ത കാഴ്ച്ചാനുഭവങ്ങൾക്കൊപ്പം മഹാരാഷ്ട്രയിലെ മലയാളി ജീവിതവും ചേർത്ത് പിടിച്ചാണ് തുടർ എപ്പിസോഡുകൾ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് പ്രൊഡ്യൂസർ എം പി അജയകുമാർ പറഞ്ഞു. 35 ലക്ഷത്തിലധികം മലയാളികൾ വസിക്കുന്ന മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന പ്രത്യേക ടെലിവിഷൻ പരിപാടിയുടെ പ്രസക്തിയാണ് ഹലോ മുംബൈയിൽ എത്തിച്ചതെന്നും ഓരോ എപ്പിസോഡ് കഴിയുമ്പോഴും ലഭിക്കുന്ന നല്ല പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും അജയ് കുമാർ പറഞ്ഞു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...