ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഗസ്റ്റ് മാസ സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരൻ മുരളി വട്ടേനാട്ടിന്റെ രണ്ട് കഥകൾ ചർച്ച ചെയ്തു. കവിയും കഥാകൃത്തുമായ ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്തു.
സാഹിത്യസായാഹ്നത്തിൽ സന്തോഷ് പല്ലശ്ശന, അജിത് ശങ്കരൻ, രേഖ രാജ്, ജോസ് കല്ലൂപ്രയിൽ, സുനിൽ കല്ലിക്കട, കാട്ടൂർ മുരളി, സജീവൻ വിസ്, കെ.പി. വിനയൻ, സുരേഷ് നായർ, ബാലകൃഷ്ണൻ തൃപ്രയാർ, മനോജ് മുണ്ടയാട്ട്, വിജയൻ പിള്ള, ശ്രീപ്രസാദ് വടക്കേപ്പാട്ട്, പ്രേമൻ ഇല്ലത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമാജം ട്രഷറർ മനോജ് കുമാർ വി.ബി. അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം കൺവീനർ ജോയ് ഗുരുവായൂർ സ്വാഗതവും ചർച്ചയുടെ നിയന്ത്രണവും നിർവഹിച്ചു. ടി.കെ. രാജേന്ദ്രൻ നന്ദി പറഞ്ഞു.

എം. ചന്ദ്രശേഖരന്റെ കഥകളുടെ സമഗ്രസമാഹാരം പ്രകാശനം ചെയ്തു
ഇതിനോടനുബന്ധിച്ച്, അന്തരിച്ച എഴുത്തുകാരൻ എം. ചന്ദ്രശേഖരൻ രചിച്ച കഥകളുടെ സമഗ്രസമാഹാരത്തിന്റെ പ്രകാശനവും കേരളീയ സമാജം ഡോംബിവ്‌ലിയുടെ നേതൃത്വത്തിൽ നടന്നു. ആഗസ്റ്റ് 9ന് പാണ്ഡുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ, പുസ്തകത്തിന്റെ ആദ്യപതിപ്പ് കഥാകൃത്തിന്റെ ഭാര്യ പുഷ്പ ചന്ദ്രശേഖരന് നൽകി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കാട്ടൂർ മുരളി പ്രകാശനം നിർവഹിച്ചു.
പ്രസാധകരായ നെയ്തൽ പതിപ്പകം എഡിറ്റർ ഡോ. മഹേഷ് മംഗലാട്ട് പുസ്തകപരിചയം നടത്തി. പുഷ്പ ചന്ദ്രശേഖരൻ, പ്രിയങ്കാർ ചന്ദ്രശേഖരൻ, കാട്ടൂർ മുരളി എന്നിവർ സംസാരിച്ചു.
സാഹിത്യചർച്ചകൾക്കും മലയാള രചനകളുടെ പ്രചാരണത്തിനും വേദിയൊരുക്കുന്നതിനൊപ്പം, അന്തരിച്ച എഴുത്തുകാരുടെ രചനകൾ സമാഹരിച്ച് പുതിയ തലമുറയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾക്കും കേരളീയ സമാജം ഡോംബിവ്‌ലി നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായി പരിപാടികൾ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
