More
    Homeമാധ്യമ പ്രവർത്തകൻ മനോജ് ജോണിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

    മാധ്യമ പ്രവർത്തകൻ മനോജ് ജോണിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

    Published on

    താമസിച്ചിരുന്ന സൊസൈറ്റയിലെ ചെയര്‍മാനാണ് മനോജിന്റെ മുറി രണ്ടു ദിവസമായി തുറക്കുന്നില്ലെന്നും ദുര്‍ഗന്ധം വരുന്നുവെന്നും കോൺഗ്രസ് നേതാവ് ജോജോ തോമസിനെ വിളിച്ചറിയിക്കുന്നത്. മനോജിന്റെ വാടക എഗ്രീമെന്റില്‍ ജോജോയുടെ നമ്പര്‍ റഫറന്‍സ് ആയി കൊടുത്തിരുന്നു. തുടർന്നാണ് വിവരം ഖാര്‍ഘറിലെ സാമൂഹിക പ്രവർത്തകരായ രാമകൃഷ്ണനേയും വത്സൻ മൂർക്കോത്തിനെയും അറിയിക്കുന്നത്. ഇവർ സൊസൈറ്റി ചെയര്‍മാനുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞു എസ് കുമാറും ഷാജി ഭാര്‍ഗവനും അടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി.

    പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് പോലിസിന്റെ സാന്നിധ്യത്തിൽ മുറി തുറന്ന് മൃതദേഹം കണ്ടെടുത്തത്. മരിച്ചിട്ട് ഒന്നിലേറെ ദിവസമായി എന്നാണ് അറിയാൻ കഴിഞ്ഞത്.

    അവിവാഹിതനായ മനോജ് പുനലൂർ സ്വദേശിയാണ്. സംസ്കാരം ജന്മനാട്ടിൽ

    മനോജിന്റെ അകാല വിയോഗത്തിൽ മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.

    വിട പറഞ്ഞത് മനുഷ്യസ്നേഹിയായ വാഗ്മിയും, ആക്ടിവിസ്റ്റും

    മുംബൈയിലെ മികച്ച വാഗ്മിയും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മനോജ് വൈറ്റ് ജോൺ കഴിഞ്ഞ കുറച്ച് നാളുകളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

    ഇന്ത്യൻ ജനതയിൽ ശാസ്ത്രീയ മനോഭാവം സൃഷ്ടിക്കുന്നതിലും അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിരീശ്വരവാദികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ശക്തമായ പ്രചാരകനുമായാണ് മനോജ് അറിയപ്പെട്ടിരുന്നത്.

    ഐക്യരാഷ്ട്രസഭയിൽ പ്രത്യേക കൺസൾട്ടേറ്റീവ് പദവിയുള്ള വാഷിംഗ്ടൺ ആസ്ഥാനമായുള്ള സ്വതന്ത്ര സംഘടനയായ നാസ്തിക അലയൻസ് ഇൻ്റർനാഷണലിൻ്റെ ഡയറക്ടറാണ്.

    പരിസ്ഥിതിവാദം, മനുഷ്യാവകാശങ്ങൾ, എൽജിബിടി അവകാശങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾക്കായി പോരാടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ വീ ദ സാപിയൻസിൻ്റെ മേധാവി കൂടിയാണ് അകാലത്തിൽ വിട പറഞ്ഞ മനോജ്.

    മുംബൈ റാഷണലിസ്റ്റ് അസോസിയേഷൻ രൂപീകരിക്കുകയും വർഷങ്ങളോളം അതിൻ്റെ കൺവീനറായി പ്രവർത്തിക്കുകയും ചെയ്തു.

    അന്താരാഷ്‌ട്ര മാധ്യമ സ്ഥാപനങ്ങളുമായി എഡിറ്റോറിയൽ സിൻഡിക്കേഷൻ ടൈ-അപ്പുകൾ നടത്തിയിരുന്നു. ദി ഫിനാൻഷ്യൽ എക്‌സ്‌പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയ നിരവധി പ്രമുഖ ഇംഗ്ലീഷ് ദേശീയ പത്രങ്ങളിൽ പത്രപ്രവർത്തകനായും ന്യൂസ്‌റൂമുകളുടെ തലവനായും മനോജ് പ്രവർത്തിക്കുകയും വിവിധ മാസികകളിൽ വിഷയാധിഷ്ഠിത ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു.

    സാമൂഹിക വിഷയങ്ങളിൽ ഓൺലൈൻ ഡിബേറ്റുകൾ നടത്തി ശക്തമായ ഇടപെടലുകളും ജനങ്ങളെ ഉൽബുദ്ധരാക്കുന്നതിലും മനോജ് നിരന്തരം പ്രയത്നിച്ചു

    കേരളത്തിൽ ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് മനോജ് ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ ക്രിസ്തുമതം നിരസിച്ചിരുന്നു. ഇതിനെ തുടർന്ന് കടുത്ത വിവേചനവും ഒഴിവാക്കലും നേരിടുകയും ചെയ്തു. സ്വതന്ത്ര ചിന്താ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സജീവമാകുന്നതിന് മുമ്പ് തീവ്ര ഇടതുപക്ഷ രാഷ്ട്രീയവുമായി മനോജിന് ബന്ധമുണ്ട്.

    മനോജ് സോഷ്യൽ സയൻസിലും ജേണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളുടെ പാചകരീതികളിലും ഭക്ഷണ പരീക്ഷണങ്ങളിലും അതീവ തത്പരനായ മനോജ് സിനിമാസ്വാദകൻ കൂടിയാണ്.

    മനോജിൻ്റെ വേർപാട് മുംബൈ പ്രവാസി ലോകത്തിന് തീരാ നഷ്ടമാണ്

    Latest articles

    ഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്

    ഡോംബിവിലി: വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയും ആധുനികതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖനാണ് ഡോ. ഉമ്മൻ ഡേവിഡ്. ഡോംബിവിലിയിലെ...

    കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി

    കൊല്ലം: കൊല്ലം അയത്തിൽ സ്വദേശിനിയായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി. ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് കാറിൽ വീട്ടിൽനിന്ന്...

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു.

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ശനിയാഴ്ച 3.1 മുതൽ 3.6 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ...

    ഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം

    തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി ആഭ്യന്തര വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന മാതൃകാപരമായ...
    spot_img

    More like this

    ഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്

    ഡോംബിവിലി: വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയും ആധുനികതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖനാണ് ഡോ. ഉമ്മൻ ഡേവിഡ്. ഡോംബിവിലിയിലെ...

    കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി

    കൊല്ലം: കൊല്ലം അയത്തിൽ സ്വദേശിനിയായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി. ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് കാറിൽ വീട്ടിൽനിന്ന്...

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു.

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ശനിയാഴ്ച 3.1 മുതൽ 3.6 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ...