More
    HomeNewsകണ്ണീർ ചിത്രങ്ങൾ (Rajan Kinattinkara)

    കണ്ണീർ ചിത്രങ്ങൾ (Rajan Kinattinkara)

    Published on

    മനസ്സും ഹൃദയവും മരവിച്ചവരെപ്പോലും കരയിക്കുന്ന ഒരു ചിത്രം നമ്മുടെ മന:സാക്ഷിയെ കുത്തി നോവിച്ചു കൊണ്ടിരിക്കുകയാണ്. നീറ്റൽ പടർത്തുന്ന 26 വ്യത്യസ്ത ചിത്രങ്ങളിൽ 6 ദിവസം കൊണ്ട് പ്രിയതമനെ നഷ്ടപ്പെട്ട ഒരു ഹതഭാഗ്യയുടെ കണ്ണീർ കാശ്മീർ താഴ് വാരങ്ങളിൽ നിന്ന് നമ്മുടെ കാൽച്ചുവട്ടിലേക്ക് ഒഴുകി എത്തുകയാണ്, നിസ്സഹായയായ ഒരു സ്ത്രീയുടെ രോദനം നമ്മുടെ കാതുകളിലേക്ക് ചോദ്യങ്ങളുടെ ചുടലക്കാറ്റായി തുളഞ്ഞ് കയറുകയാണ്. വെടിയേറ്റ് വീണ ഭർത്താവിൻ്റെ കൈകൾ മടിയിൽ വച്ച് ഇരിക്കുന്ന ആ യുവതിയുടെ ചിത്രം നമ്മളെ നിരന്തരം അനിശ്ചിതമായ ജീവിതത്തിൻ്റെ അർത്ഥശൂന്യതയെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

    ശാന്തിയുടെ മേലാപ്പണിഞ്ഞ ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് ജീവിതത്തിലെ കുറച്ച് നിമിഷങ്ങൾ ആഘോഷമാക്കാൻ പോയവർ, ഭാര്യയുടേയും കുട്ടികളുടെയും മുന്നിൽ വച്ച് തോക്കിനിരയാകേണ്ടി വന്ന അവരുടെ ദുര്യോഗത്തെ എത് വാക്കുകൾ കൊണ്ട് നമ്മൾ സമാശ്വസിപ്പിക്കും? സൂര്യൻ പടിഞ്ഞാറ് മയങ്ങാൻ പോകുന്ന കുങ്കുമപ്പാടങ്ങളും കടുക് പാടങ്ങളും സൗന്ദര്യം പകർന്ന താഴ് വാരത്തിൻ്റെ സമയമെത്തും മുന്നേ അസ്തമിച്ച കറുത്ത സൂര്യനെ എന്ത് പേരിട്ട് വിളിക്കും?

    ഭാരതത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പേർ, അത്രയോ അധിലധികമോ പരിക്കേറ്റ് ആശുപത്രികളിൽ . അവരെടുത്തത് 26 ജീവനല്ല, 26 കുടുംബങ്ങളുടെ ജീവിതമാണ്, അവരുടെ സ്വപ്നങളാണ്, അവരുടെ ഭാവിയുടെ നെടുംതൂണിനെയാണ് വെട്ടിമുറിച്ചത്. അവരുടെ കുട്ടികൾ രാത്രി ഞെട്ടി ഉണരുന്നത് കൺമുന്നിൽ പിടഞ്ഞു വീണ അവരുടെ അച്ഛനെ സ്വപ്നം കണ്ടാണ് . എന്ത് പറഞ്ഞാശ്വസിപ്പിക്കും നാമവരെ ?

    ആയുധം കൈയിലുള്ളവന് മന: സാക്ഷിയോ മനുഷ്യത്വമോ കാണില്ല , നശികരണം മാത്രമാണവർക്ക് ലക്ഷ്യം. നിരപരാധികളേയും നിസ്സഹായരേയും കൊന്നാണ് അവർ വിജയം ആഘോഷിക്കുന്നത്. ഭീരുത്വത്തിൻ്റെ ചലിക്കുന്ന ആൾ രൂപങ്ങൾ ആണവർ. സ്നേഹം, സഹനം, സഹിഷ്ണുത, കരുണ, ദയ ഇവയെല്ലാം അവർക്ക് വെറുക്കപ്പെട്ട വികാരങ്ങളാണ്. ഒരു വേദവും അവരിൽ മാനസാന്തരം ഉണ്ടാക്കില്ല.

    മരണം പിന്തുടരുന്ന ജീവിതത്തിൻ്റെ ഉച്ച മയക്കങ്ങളിൽ ഏത് നിമിഷവും നിലയ്ക്കാവുന്ന ഹൃദയമിടിപ്പിൻ്റെ അർദ്ധ വിരാമങ്ങളിൽ ചില ചിത്രങ്ങൾ ക്യാൻവാസുകളും ഛായക്കൂട്ടുകളുമില്ലാതെ മനസ്സിൽ തെളിഞ്ഞു കൊണ്ടിരിക്കും. ശാന്തിയുടെ വെൺ പ്രാവുകൾ പറന്നകലും മുമ്പ് വിതുമ്പുന്ന ആ ഛായാചിത്രത്തിൽ കണ്ണീരാൽ ഒരിറ്റ് ദാഹജലം.

    രാജൻ കിണറ്റിങ്കര

    Latest articles

    പ്രതിഭാപലായനം: രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളി – ഡോ. സുരേഷ് കുമാർ മധുസൂദനൻ

    ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകൾ വിദേശരാജ്യങ്ങളിലേക്ക് ഒഴുകിപ്പോകുന്നത് രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് മാനവവിഭവശേഷി...

    ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ബെലാപൂരിൽ കുടുംബസംഗമം; വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി

    നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മഹത് സന്ദേശം...

    ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ ‘സ്വരരാഗം’ സംഗീതസന്ധ്യ ജൂൺ 28ന്

    നവി മുംബൈ: സംഗീതാസ്വാദകർക്കായി മനോഹരമായ ഒരു സംഗീതവിരുന്നുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ (റജിസ്റ്റേർഡ്) രംഗത്ത്. "സ്വരരാഗം" എന്ന...

    ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരെ തള്ളിക്കയറ്റാൻ ‘പുഷർമാർ’; തിരക്ക് കുറയ്ക്കാനോ, പ്രശ്നം കൂട്ടാനോ?

    മുംബൈ ലോക്കൽ യാത്രയിൽ സമയനിഷ്ഠ ഉറപ്പാക്കാൻ പുതിയ പരീക്ഷണവുമായി വെസ്റ്റേൺ റെയിൽവേ. എസി ലോക്കൽ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനും...
    spot_img

    More like this

    പ്രതിഭാപലായനം: രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളി – ഡോ. സുരേഷ് കുമാർ മധുസൂദനൻ

    ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകൾ വിദേശരാജ്യങ്ങളിലേക്ക് ഒഴുകിപ്പോകുന്നത് രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് മാനവവിഭവശേഷി...

    ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ബെലാപൂരിൽ കുടുംബസംഗമം; വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി

    നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മഹത് സന്ദേശം...

    ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ ‘സ്വരരാഗം’ സംഗീതസന്ധ്യ ജൂൺ 28ന്

    നവി മുംബൈ: സംഗീതാസ്വാദകർക്കായി മനോഹരമായ ഒരു സംഗീതവിരുന്നുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ (റജിസ്റ്റേർഡ്) രംഗത്ത്. "സ്വരരാഗം" എന്ന...