അകാലത്തിൽ വിട പറഞ്ഞ സുനിൽ തങ്കപ്പന് ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ വിട നൽകി. ഡോംബിവ്‌ലി ഈസ്റ്റ് നെഹ്‌റു റോഡിലെ വീട്ടിലെത്തി മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.
ജനിച്ചു വളർന്ന പ്രദേശത്തെ പരിസരവാസികളും, സുഹൃത്തുക്കളും ക്ലാസ്സ്‌മേറ്റുകളുമായി നിരവധി പേരാണ് സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന സുനിലിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഓടിയെത്തിയത്.
ശ്രീനാരായണ മന്ദിര സമിതി, ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ, ഡോംബിവ്‌ലി കേരളീയ സമാജം, കെയർ ഫോർ മുംബൈ, എസ് എൻ ഡി പി യോഗം, ബോംബെ കേരളീയ സമിതി, തുടങ്ങിയ നിരവധി സംഘടനകൾ അന്ത്യാഞ്ജലിയർപ്പിച്ചു.
കുറച്ചു നാളുകളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന സുനിലിന്റെ അകാല വിയോഗത്തിൽ മുംബൈയിലെ വിവിധ സംഘടനകളും സാമൂഹിക പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം ഡോംബിവ്‌ലി റാംനഗർ ശ്‌മശാനത്തിൽ വൈകുന്നേരം അഞ്ചു മണിയോടെ നടന്നു.
മുൻ ഡെപ്യൂട്ടി ഇൻകം ടാക്സ് കമ്മീഷണറും സാമൂഹിക പ്രവർത്തകയുമായ അഡ്വ. പത്മ ദിവാകരന്റെ മരുമകനാണ് സുനിൽ. എയ്‌മ വനിതാ വിഭാഗം കൺവീനർ രാഖി സുനിലാണ് സഹധർമ്മിണി. ഏക മകൾ അഡ്വ നിഖിത സുനിൽ.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
