More
    HomeFashionശൈത്യകാലത്തെ വരവേൽക്കാൻ നഗരമൊരുങ്ങി; മുംബൈയിലെ പാതയോരങ്ങളിൽ കമ്പിളി വസ്ത്രങ്ങളെത്തി

    ശൈത്യകാലത്തെ വരവേൽക്കാൻ നഗരമൊരുങ്ങി; മുംബൈയിലെ പാതയോരങ്ങളിൽ കമ്പിളി വസ്ത്രങ്ങളെത്തി

    Published on

    മുംബൈയിലുടനീളമുള്ള കാലാവസ്ഥ തെളിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, കുറച്ച് ആഴ്ചകൾക്ക് മുമ്പുള്ള ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ, സാമാന്യം തണുത്ത താപനില അന്തരീക്ഷത്തെ കൂടുതൽ സുഖകരമാക്കുന്നു. ശൈത്യകാലത്തെ വരവേൽക്കാൻ നഗരമൊരുങ്ങി

    മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ദേശാടനപക്ഷികളെ പോലെയെത്തുന്ന വഴിയോരക്കച്ചവടക്കാരാണ് കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്ന ടിബറ്റൻ അഭയാർത്ഥികൾ. തണുപ്പ് കാലമായാൽ ഇവർ കൂട്ടത്തോടെയെത്തും. കമ്പളി വസ്ത്രങ്ങളുടെ വൈവിധ്യങ്ങളുമായി സീസണൽ സ്ട്രീറ്റ് ബിസിനസിന് തണുപ്പ് മാസങ്ങൾ മികച്ചതാണ്.

    നവംബർ മുതൽ ജനുവരി വരെ പരേൽ, സിഎസ്എംടി, ഗ്രാന്റ് റോഡ്, ചെമ്പൂർ, ഡോംബിവ്‌ലി എന്നിവിടങ്ങളിലെ നടപ്പാതകളിൽ കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്നത് പതിവ് കാഴ്ചകൾന. ഇന്ത്യയിലെ ഒരു ലക്ഷത്തോളം വരുന്ന ടിബറ്റൻ അഭയാർത്ഥികളിൽ, സർക്കാരിന്റെ പ്രത്യേക അനുമതിയോടെ, ഏകദേശം ഇരുനൂറോളം പേർ കമ്പിളി വസ്ത്രങ്ങളുടെ വലിയ ശേഖരങ്ങളുമായി മുംബൈയിലെത്താറുണ്ട്.

    സാധാരക്കാർക്ക് താങ്ങാനാവുന്ന വിലയിലും ചെറിയ ലാഭം കരുതി വച്ചാണ് വലിയ ഒച്ചപ്പാടുകളിലാതെ ഇവരുടെയെല്ലാം വഴിയോരക്കച്ചവടം. വാങ്ങാൻ സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേരുണ്ട്. കട്ടിയുള്ള പുൾഓവറുകൾ, രോമമുള്ള ഹൂഡികൾ, മങ്കി ക്യാപ്പുകൾ അല്ലെങ്കിൽ ഗ്ലൗസുകൾ തുടങ്ങി 800 രൂപയിൽ താഴെയാണ് വിലകൾ. ലൈറ്റ് ജാക്കറ്റിനേക്കാൾ ഭാരമേറിയ ഒന്നും ആവശ്യമില്ലാത്ത ഒരു നഗരത്തിൽ വിൽപ്പനയുടെ വേഗത അതിശയിപ്പിക്കുന്നതാണ്.

    “മുംബൈയിൽ ശൈത്യകാലമില്ലെന്നാണ് സംസാരമെങ്കിലും ഞങ്ങൾക്ക് നല്ല കച്ചവടമുണ്ട്.” കഴിഞ്ഞ എട്ട് വർഷമായി പരേലിൽ സാധനങ്ങൾ വിൽക്കുന്ന 46 കാരനായ ലോബ്സാങ് ചോഡോൺ പറയുന്നു. “ ഇവിടെ വിപണിയിൽ കുട്ടികൾ വരെ ഞങ്ങളുമായി വിലപേശി സാധനങ്ങൾ വാങ്ങിക്കൊണ്ട് പോകുന്നു. സ്വെറ്ററുകൾക്കാണ് കൂടുതൽ ഡിമാൻഡ്”.

    1959 മുതൽ ടിബറ്റുകാർ ഇന്ത്യയിൽ താമസിക്കുന്നു. ചൈനീസ് സൈന്യം തലസ്ഥാനമായ ലാസയിൽ അതിക്രമിച്ചു കയറിയപ്പോൾ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തതിനെത്തുടർന്ന് അവരിൽ 80,000 പേർ അദ്ദേഹത്തെ പിന്തുടർന്നു. തന്റെ സമുദായത്തിൽ നിന്നുള്ളവർ കൈകൊണ്ട് നെയ്തെടുത്ത കാർഡിഗൻസ് വിറ്റത് ചോഡോൺ ഓർക്കുന്നു. ഇന്ന് അവ യന്ത്രനിർമ്മിതമാണ്.

    ജനുവരി അവസാനത്തോടെയാണ് മുംബൈയിലെ കച്ചവടം നിർത്തുന്നത്. പിന്നെ കർണാടകയിലെ ഹുബ്ലിക്ക് സമീപമുള്ള നെൽപ്പാടത്തേക്ക് മടങ്ങും. ലോബ്സാങ് ചോഡോൺ പറയുന്നു

    Latest articles

    നൂറുമേനി തിളക്കവുമായി താനെയിലെ വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ ഇത്തവണയും മുന്നിൽ

    ഈ വർഷത്തെ മഹാരാഷ്ട്രാ എസ്‌ എസ്‌ സി പരീക്ഷയുടെ റിസൾട്ട്‌ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ നേതൃത്വo നൽകുന്ന താനെയിലെ മലനാട്...

    മഹാരാഷ്ട്ര SSC പരീക്ഷാ ഫലം. മികച്ച വിജയവുമായി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഡോംബിവ്‌ലി

    മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് 2025-26 അധ്യയന വർഷത്തിലെ SSC (പത്താം ക്ലാസ്) പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം...

    ഇടിമിന്നലിൽ കുടുങ്ങി ഷിൻഡെയുടെ ഹെലികോപ്റ്റർ; ജുഹുവിൽ അടിയന്തിര ലാൻഡിംഗ്

    മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സഞ്ചരിച്ച ഹെലികോപ്റ്റർ കല്യാണിന് സമീപം ശക്തമായ ഇടിമിന്നലിലും കാറ്റിലും അകപ്പെട്ടു. വ്യാഴാഴ്ച...

    കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം മെയ് 10ന്; പി ആർ കൃഷ്ണന്റെ ജീവചരിത്രഗ്രന്ഥം പ്രകാശനവും ചർച്ചയും

    കേരളീയ സമാജം (Regd) ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നത്തിൽ പുസ്തക പ്രകാശനവും ചർച്ചയും നടക്കും. മെയ് 10-ന് വൈകുന്നേരം 4:30ന്...
    spot_img

    More like this

    നൂറുമേനി തിളക്കവുമായി താനെയിലെ വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ ഇത്തവണയും മുന്നിൽ

    ഈ വർഷത്തെ മഹാരാഷ്ട്രാ എസ്‌ എസ്‌ സി പരീക്ഷയുടെ റിസൾട്ട്‌ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ നേതൃത്വo നൽകുന്ന താനെയിലെ മലനാട്...

    മഹാരാഷ്ട്ര SSC പരീക്ഷാ ഫലം. മികച്ച വിജയവുമായി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഡോംബിവ്‌ലി

    മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് 2025-26 അധ്യയന വർഷത്തിലെ SSC (പത്താം ക്ലാസ്) പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം...

    ഇടിമിന്നലിൽ കുടുങ്ങി ഷിൻഡെയുടെ ഹെലികോപ്റ്റർ; ജുഹുവിൽ അടിയന്തിര ലാൻഡിംഗ്

    മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സഞ്ചരിച്ച ഹെലികോപ്റ്റർ കല്യാണിന് സമീപം ശക്തമായ ഇടിമിന്നലിലും കാറ്റിലും അകപ്പെട്ടു. വ്യാഴാഴ്ച...