ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങളും യാത്രാസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷം 52 ആഴ്ചയിൽ 52 പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.
പ്രധാന മാറ്റങ്ങൾ
- ബോർഡിംഗ് പോയിന്റ് മാറ്റം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് കയറുന്ന സ്റ്റേഷൻ മാറ്റാൻ കഴിയും. മുമ്പ് ട്രെയിൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമായിരുന്നു ഈ സൗകര്യം.
- ടിക്കറ്റ് റദ്ദാക്കൽ – പുതിയ റീഫണ്ട് നിയമങ്ങൾ:
- 72 മണിക്കൂറിലധികം മുമ്പ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് കുറഞ്ഞ ഫ്ലാറ്റ് റദ്ദാക്കൽ ചാർജ് മാത്രം.
- 72 മുതൽ 24 മണിക്കൂർ വരെ മുമ്പ് റദ്ദാക്കിയാൽ യാത്രാനിരക്കിന്റെ 25% റദ്ദാക്കൽ ചാർജ്.
- 24 മുതൽ 8 മണിക്കൂർ വരെ മുമ്പ് റദ്ദാക്കിയാൽ 50% റീഫണ്ട്.
- ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ താഴെ സമയം ശേഷിക്കെ റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല.
- കൗണ്ടർ ടിക്കറ്റ് റദ്ദാക്കൽ: ഇനി രാജ്യത്തെ ഏത് റെയിൽവേ കൗണ്ടറിലും കൗണ്ടർ ടിക്കറ്റുകൾ റദ്ദാക്കാൻ സാധിക്കും.
- ഓട്ടോമൊബൈൽ ഗതാഗതം: വാഹന ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാൻ സിംഗിൾ സ്റ്റാക്ക്, ഡബിൾ സ്റ്റാക്ക് ഓട്ടോ കാരിയർ വാഗണുകൾ അവതരിപ്പിച്ചു.
- നിർമാണ കരാറുകളിൽ മാറ്റം: റെയിൽവേ പദ്ധതികളിലെ EPC കരാറുകളിൽ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി. സമാന സ്വഭാവമുള്ള ജോലികളിൽ കുറഞ്ഞത് 20% പരിചയം നിർബന്ധമാക്കി.
കൂടാതെ, ലേല നടപടികളിൽ ഗൗരവമുള്ള പങ്കാളിത്തം ഉറപ്പാക്കാൻ 2% ബിഡ് സുരക്ഷയും 10 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് ബിഡ് ശേഷി വിലയിരുത്തലും നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും റെയിൽവേ സേവനങ്ങളുടെ കാര്യക്ഷമത ഉയർത്താനും ലക്ഷ്യമിട്ടുള്ള നടപടികളാണിവെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
